Friday, November 22, 2013

മനുഷ്യനായൊരാൾ

ടുത്തനിമിഷമല്ലെങ്കിലതിനടുത്തനിമിഷം
പ്രിയമുള്ളൊരാൾ പറന്നുപോകുംമുമ്പേ
ആസന്നമാ വേർപാടിൻ വേദനയിൽ
കടലോളം സങ്കടമണകെട്ടി;
കരളിലതു പൂട്ടിവെച്ച്;
പ്രാണനെ പിടിച്ചുനിർത്താൻ ശ്രമിക്കും
രാപ്പകലുകളോരാതെ കൂടെപ്പൊറുത്തവർ.
സ്വപ്നങ്ങളൊപ്പം പങ്കുവെച്ച്;
കയ്പുനീരുമൊന്നിച്ചു മോന്തി;
മതിവരാത്തൊരാളരികിലുള്ളപ്പോൾ;
പിരിയുവതെങ്ങനെയെന്നു ഗദ്ഗദംമുട്ടി.
വിടില്ല ഞങ്ങടച്ഛനെയെന്നു
മരുന്നും മന്ത്രവും നല്കി
വിരല്‍ത്തുമ്പിൽ പിടിച്ചുനിര്‍ത്താൻ
പൊന്നുമക്കളരികിൽ.
താരാട്ടുപാടി കൂടെക്കിടത്തിയുറക്കിയ
പേരക്കുട്ടി മുജ്ജന്മസുകൃതമെന്ന്
ആത്മവിസ്മൃതിയിലാറാടും മുത്തച്ഛന്‍
കണ്മിഴിക്കാൻ പണിപ്പെട്ടു നോക്കി
കണ്ണീര്‍ച്ചാലൊഴുക്കും കാഴ്ച്ചയിൽ
കഥയറിയാത്ത ബാല്യവും തേങ്ങി.
ക്ഷണിക്കപ്പെടാതെയകാലത്തിൽ
പടികടന്നെത്തും മൃത്യുദേവതയെ
പടിയടച്ചു പുറത്താക്കാനാവാതെ
പ്രിയബന്ധുവായ്,സുഹൃത്തായ്
നന്മകൾ ചൊരിഞ്ഞൊരാൾ;
കടന്നുപോയേക്കാമിടം ശൂന്യമാക്കി.
കനൽ ചൊരിയുമറിവിൽ
കരയാതിരിക്കുവാന്‍
പുകയുവോളമെന്റെ കണ്ണുകളി-
റുക്കിയടയ്ക്കിലും.
ദൈവവും ദൈവദൂതനുമല്ലെന്നാലും
കെട്ട കാലത്തിലേറെ കാണാത്ത
കേവലമൊരു മനുഷ്യനായിറ്റു-
കണ്ണീർ പൊഴിക്കാതിരിക്കുവതെങ്ങനെ!

പ്രിയ ബന്ധുവായ കുഞ്ഞിരാമേട്ടൻ അത്യാസന്നനിലയിൽ മരണത്തോട് മല്ലിടുമ്പോൾ മനംനൊന്ത് കുറിച്ചത്.

Tuesday, November 12, 2013

ശൈശവവും ബാല്യവും കവര്‍ന്നെടുക്കും വിവാഹച്ചുഴിയിൽ

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന്‍ പതിനാറാക്കി കുറയ്ക്കണ
മെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള മുസ്ലീം മതസംഘ
ടനകളുടെ തീരുമാനം മുസ്ലീം പെണ്‍കുട്ടികളെ അന്ധകാരയുഗത്തിലേക്കാനയിക്കുന്ന
താണ്. വിവാഹപ്രായം പതിനെട്ടില്‍ നിലനില്‍ക്കെ തന്നെ പെണ്‍കുട്ടികളെ സ്കൂളില്‍
നിന്ന് പിടിച്ചുകൊണ്ടുപോയി കെട്ടിക്കുന്നത് നിര്‍ബ്ബാധം തുടരുന്നുണ്ട്. അതിന് നിയമ
പരിരക്ഷകൂടി ആവശ്യപ്പെട്ടുകൊണ്ടാണ് ഇപ്പോൾ മതനേതാക്കന്മാർ കോടതിയെ സമീ
പിക്കാനൊരുങ്ങുന്നത്. വിവാഹപ്രായം കുറച്ചാൽ പെണ്‍കുട്ടികളുടെ പഠനം അവിടെ
അവസാനിക്കുമെന്ന് മതമൌലികവാദികള്‍ക്ക് നന്നായറിയാം. എന്നാല്‍ ലോകവ്യാപ
കമായി സ്ത്രീകൾ മുന്നേറ്റം നടത്തുമ്പോൾ ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്ത്
മുസ്ലീം വ്യക്തി നിയമത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ എളുപ്പത്തിൽ പഴയ അവസ്ഥ
യിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ കഴിയില്ല എന്നവരോര്‍ക്കണം. പെണ്‍കുട്ടികള്‍ താലി
ബാൻ ഭീകരതയെപ്പോലും എതിര്‍ക്കാൻ കഴിവ് നേടിക്കൊണ്ടിരിക്കുന്നു എന്നതിന് മലാല
യൂസുഫ് സായി എന്ന കൊച്ചുപെണ്‍കുട്ടിയെ ഓര്‍ത്താൽ മതിയല്ലോ.
ജീവിതകാലം മുഴുവന്‍ അടിമപ്പട്ടം ചുമന്ന്‍ മറ്റുള്ളവരുടെ തെറ്റായ തീരുമാനങ്ങള്‍ക്കു
നുസരിച്ചു നരകതുല്യം ജീവിച്ചു തീര്‍ത്തവരാണ് അടുത്തകാലംവരെയും സ്ത്രീകൾ.
സ്ത്രീയെ അടിമയാക്കി നിലനിര്‍ത്തുന്നതിൽ മതങ്ങള്‍ക്കു തമ്മില്‍ ചെറിയ ഏറ്റക്കു
റച്ചിലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആധുനികകാലഘട്ടത്തില്‍ വിദ്യാഭ്യാസം ലഭിച്ച
തോടെ സ്ത്രീകളിൽ കുറെപ്പേരെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാനും,അവനവന്റെ
കാര്യത്തില്‍ തീരുമാനമെടുക്കാനും, സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കാനും ഒക്കെ
പ്രാപ്തരായി.
ആയിരക്കണക്കിന് വര്‍ഷങ്ങളായി പിന്നണിയിൽ നിന്നിരുന്ന സ്ത്രീ ഇന്ന്‍ എല്ലാ
രംഗങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. സ്ത്രീകള്‍ മുന്നേറാൻ
തുടങ്ങിയ കാലംതൊട്ടുതന്നെ പുരുഷാധിപത്യസമൂഹം അവരെ പിറകോട്ടു വലിക്കാനും
തുടങ്ങിയിരുന്നു. അതിനു സര്‍വസഹായങ്ങളും ചെയ്തുകൊണ്ട് മതസംഘടനകളും
മതമൌലികവാദികളും നിലകൊള്ളുന്നുമുണ്ട്. സാമ്പത്തികശേഷിയും വിദ്യാഭ്യാസവും
ഉള്ള രക്ഷിതാക്കളുടെ പെണ്‍കുട്ടികളെ അത്രയേറെ ബാധിക്കില്ലെങ്കിലും ഭൂരിപക്ഷം
വരുന്ന സാധാരണക്കാരായ പെണ്‍കുട്ടികളേയും ദരിദ്രവിഭാഗങ്ങളിലെ പെണ്‍കുട്ടിക
ളേയും പിന്നോട്ട് നയിക്കാൻ ഇവര്‍ക്ക് കഴിയുന്നുണ്ട് എന്നത് സത്യമാണ്. ഒരു
പെണ്‍കുട്ടിയെ ഒതുക്കാൻ ഏറ്റവും പറ്റിയ മാര്‍ഗം വിദ്യാഭ്യാസം നിഷേധിച്ച്
അവളെ വിവാഹം കഴിപ്പിക്കലാണ്.
പെണ്‍കുട്ടികളെ ചെറുപ്പത്തിലേ വിവാഹം കഴിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ പറ
യുന്ന കാരണങ്ങൾ പരിശോധിച്ചാൽ അവയെല്ലാം പെണ്‍കുട്ടികളുടെ വ്യക്തിത്വവും
അസ്തിത്വവും പാടേ നിഷേധിക്കുന്നവയാണ്.വളര്‍ച്ചയുടെ കൌതുകകരമായ കൌമാര
കാലഘട്ടത്തിൽ എതിർ ലിംഗത്തോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. ചില്ലറ
പ്രണയവും മറ്റും ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരസ്പരം തോന്നിയാൽ അതൊരു
മഹാപരാധമാണെന്നും അതിന് പരിഹാരം വയസ്സറിയിക്കുന്നതിനുമുമ്പ് പെണ്‍കുട്ടിയെ
ആര്‍ക്കെങ്കിലും പിടിച്ചുകൊടുക്കുന്നതാണെന്നും ,അങ്ങനെയായാൽ അവൾ പിഴച്ചുപോകി
ല്ലെന്നുമാണ് ശൈശവവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ പറയുന്നത്. ഈ ഇഷ്ടവും
പ്രണയവുമൊക്കെ മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ഉള്ളത്.
എന്നാലും അവരൊന്നും എന്നോ ഉപേക്ഷിച്ച ശൈശവവിവാഹം അതിനൊരു പരിഹാര
മാണെന്ന് ഇന്ന്‍ കരുതുന്നില്ല. തങ്ങളുടെ കുട്ടികളെ അങ്ങനെയൊരു പരീക്ഷണത്തിന്‌
വിട്ടുകൊടുക്കാൻ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ തയ്യാറുമല്ല. മുസ്ലീം സമുദായത്തിലെ
പാവപ്പെട്ട പെണ്‍കുട്ടികളുടെമേല്‍ അറബിക്കല്യാണവും മൈസൂർ കല്യാണവുമൊക്കെ
അടിച്ചേല്‍പ്പിക്കപ്പെടുമ്പോൾ അവര്‍ക്ക് എതിര്‍ക്കാൻ കഴിയാതെ നിസ്സഹായരായി നിന്നു
കൊടുക്കേണ്ടിവരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയി
ലുള്ള വീട്ടിലെ പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിക്ക് അതിനെ
എതിര്‍ക്കാനുള്ള തന്റേടമുണ്ടാവുകയില്ല. വിവാഹച്ചടങ്ങിനുപോലും പെണ്‍കുട്ടിയുടെ
സാന്നിദ്ധ്യം ആവശ്യമില്ലാത്ത മുസ്ലീം വിവാഹത്തില്‍ പെണ്ണിന്റെ സമ്മതമില്ലെങ്കിലും
വിവാഹം നടത്താന്‍ വിഷമമില്ലാത്തത് കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാക്കുന്നു. വിവാഹം
നടത്താന്‍ കന്യകയുടെ സമ്മതം ചോദിക്കണമെന്ന വ്യവസ്ഥയൊക്കെ കാറ്റില്‍പ്പറത്തു
കയാണ് ഇത്തരം വിവാഹങ്ങളിൽ പതിവ്. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍
വധുവിന്റെ രക്ഷിതാവും പ്രതിശ്രുതവരനും തമ്മിലുള്ള വിവാഹഉടമ്പടിയാണ് നിക്കാഹ്.
പെണ്‍കുട്ടിയുടെ പിതാവോ അല്ലെങ്കില്‍ സംരക്ഷണോത്തരവാദിത്വമുള്ള അടുത്ത
ബന്ധുവോ ആയിരിക്കും രക്ഷിതാവ്. ദരിദ്രരും അനാഥരുമായ പെണ്‍കുട്ടികളുടെ
രക്ഷിതാവായി ചമയുന്നവർ അര്‍ഹതയില്ലത്തവര്‍ക്ക് അവരെ ചെറുപ്പത്തിലേ കെട്ടി
ച്ചുകൊടുത്ത് അനാഥരുടെ എണ്ണം ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്രയേറെ അനാ
ഥകൾ മുസ്ലീം സമൂഹത്തിൽ ഉണ്ടാവാൻ ഒരു കാരണമിതാണ്. പുരുഷനാൽ തോന്നു
മ്പോൾ ഉപേക്ഷിക്കപ്പെട്ട്,കൌമാര മാതാക്കളായി ജീവിതം തള്ളിനീക്കുന്നവള്‍ക്ക്
തന്റെ മകളെ പഠിപ്പിക്കാനും മാനമായി വിവാഹം ചെയ്തയക്കാനും കഴിയാറില്ല.
അപ്പോൾ അനാഥകളെ സംരക്ഷിക്കാന്‍ അറബിക്കല്യാണമോ, മൈസൂര്‍ കല്യാണമോ
വീണ്ടും നടത്താം. അല്ലെങ്കിൽ ഏതെങ്കിലും വൃദ്ധന്റെ ചുമലിൽ കെട്ടിവെക്കാം. ഇങ്ങനെ
മറ്റുള്ളവര്‍ താറുമാറാക്കിയ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സ്വന്തം ശരീരം മാത്രം
കൈമുതലായുള്ള പെണ്‍കുട്ടിക്ക് അത് വില്‍ക്കുകയല്ലാതെ മാര്‍ഗമില്ലല്ലോ. മൈസൂര്‍ കല്യാ
ണത്തിന്റെ ഇരകളായ ഒരുപാട് പെണ്‍കു‍ട്ടികൾ അവിടെ വേശ്യാവൃത്തി ചെയ്ത് ജീവിക്കു
ന്നുണ്ടെന്ന് സമീപകാല റിപ്പോര്‍ട്ടുകൾ തെളിയിക്കുന്നു. ചെന്നൈ കല്യാണവും ബാംഗ്ലൂർ
കല്യാണവുംകൂടി ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ കൊലപാതകങ്ങളില്‍
പോലും കലാശിച്ചിട്ടുള്ള വിവാഹദുരന്തങ്ങൾ സമുദായനേതാക്കളുടെ കണ്ണുതുറപ്പിച്ചില്ലല്ലോ
എന്നോര്‍ക്കുമ്പോൾ പ്രയാസം തോന്നുന്നു.
പഴയ കാലത്ത് നമ്പൂതിരി സമുദായത്തിലെ അന്തര്‍ജ്ജനങ്ങൾ അനുഭവിച്ച പീഡനവും
അസമത്വവും ഇല്ലായ്മ ചെയ്യാനും അന്ധകാരത്തിൽനിന്നും അവരെ കൈപിടിച്ചുയര്‍
ത്താനും സാമൂഹ്യപരിഷ്കര്‍ത്താക്കൾ മുന്നോട്ട് വന്നതുകൊണ്ട് ആ സമൂഹത്തിലെ സ്ത്രീ
കൾ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ടു. അതുപോലെ മുസ്ലീം പെണ്‍കു
ട്ടികൾ ചെറുപ്പത്തിലേ വിവാഹിതരായി പുരുഷന് തോന്നുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട് അശര
ണരും അനാഥകളുമായി ശിഷ്ടജീവിതം തള്ളിനീക്കണമെന്നു വിധിക്കുന്നത് ക്രൂരതയാണ്.
അങ്ങനെ കഷ്ടപ്പെടുന്ന എത്രയോ സ്ത്രീകൾ നമ്മുടെ ചുറ്റുമുണ്ടെന്ന സത്യം ആരും സമ്മ
തിക്കും. ഇങ്ങനെയൊരു ദുരിതജീവിതം ശൈശവവിവാഹത്തിലൂടെ അവര്‍ക്ക് നേടിക്കൊടു
ക്കുന്നവരെ എങ്ങനെയാണ് സമുദായനേതാക്കളെന്ന് പറയുക? ഒരിക്കലും ഏത് സമുദായ
ത്തിലേയും സ്ത്രീ സമൂഹം ശൈശവവിവാഹത്തെ അംഗീകരിക്കില്ല എന്നത് തീര്‍ച്ചയാണ്.
പെണ്‍കുട്ടികളുടെ പ്രണയം തടയുന്നതിനാണ് ശൈശവവിവാഹത്തിനു വേണ്ടി മതനേതാ
ക്കൾ വാദിക്കുന്നതെന്നൊരു ന്യായവും ഉയര്‍ന്നു വന്നിട്ടുണ്ടല്ലോ. ഒരു പ്രണയം പോലെയല്ല
വിവാഹം. ശാരീരികമായി വളര്‍ച്ച പൂര്‍ത്തിയാകും മുമ്പ് പെണ്‍കുട്ടിയുടെ ശരീരം ലൈംഗിക
വേഴ്ചയ്ക്കും ഗര്‍ഭധാരണത്തിനും പ്രസവത്തിനും വിധേയമായാൽ അവളുടെ ആരോഗ്യ
ത്തേയും വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും. അവളുടെ വ്യക്തിത്വവികസനം
വികലമായിത്തീരും. ഇളം പ്രായത്തിൽ അടിച്ചേല്‍പ്പിക്കുന്ന മാതൃത്വം ഉള്‍ക്കൊള്ളാൻ
അവളുടെ മനസ്സിനും ശരീരത്തിനും ശേഷിയുണ്ടാവില്ല. ശാരീരികമായും മാനസികമായും
കുടുംബിനിയാകാനുള്ള പക്വതയില്ലാത്ത പതിനാറുകാരിക്ക് ജനിക്കുന്ന കുഞ്ഞ് ആരോഗ്യ
മുള്ള തലമുറയിലെ കണ്ണിയാവില്ല.
വിദ്യാഭ്യാസത്തിന് വിവാഹം തടസമല്ലെന്ന് ചില പ്രമുഖര്‍ അഭിപ്രായപ്പെട്ടു കണ്ടു.
ആണായാലും പെണ്ണായാലും വിദ്യാര്‍ഥി ബ്രഹ്മചാരിയായിരിക്കണം. മനസും ശരീരവും
ഒരുപോലെ വിദ്യയ്ക്ക് സമര്‍പ്പിക്കുന്നവര്‍ക്കേ വിദ്യ നേടാനാവൂ. ഇളംപ്രായത്തിൽ വിവാ
ഹിതയായ പെണ്‍കുട്ടി അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളാണ് കാമവും ഗര്‍ഭധാരണവും
പ്രസവവും കുഞ്ഞും കുടുംബത്തിന്റെ ചുമതലകളും.ഇതിനിടയില്‍ പെണ്‍കുട്ടിക്ക് പഠിക്കാൻ
കഴിയുമെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.
ശൈശവവിവാഹത്തിലൂടെ വീണ്ടും വീണ്ടും അനാഥകളെ സൃഷ്ടിച്ചുകൊണ്ട് അനാഥകളെ
ഒരിക്കലും രക്ഷിക്കാൻ കഴിയില്ല. അനാഥയായ പെണ്‍കുട്ടിയെ പഠിപ്പിച്ച് ഒരു തൊഴിൽ
നേടാൻ സഹായിക്കുകയാണ് സമൂഹം ആദ്യം ചെയ്യേണ്ടത്. എങ്ങനെയെങ്കിലും ഒരു
വിവാഹം കഴിക്കുക മാത്രമാണ് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന തെറ്റായ മെസ്സേജ്
പെണ്‍കുട്ടികളുടെ തലച്ചോറിലേക്ക് ആവര്‍ത്തച്ചയക്കുന്നതിനു പകരം പഠിച്ചു മിടുക്കി
യായി സ്വന്തം ജീവിതം സ്വയം രൂപപ്പെടുത്താനുള്ള ഉത്തരവാദിത്ത്വം ആണ്‍കുട്ടിയെ
പ്പോലെ അവള്‍ക്കും നല്‍കണം. അതിനു ശേഷം അവള്‍ക്ക് താല്പര്യവും ഇഷ്ടവും
തോന്നുന്ന ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ കഴിയണം. വരുമാനമുണ്ടാക്കി സ്വന്തം
കാലില്‍ നില്‍ക്കാൻ ത്രാണിയുള്ള, ചിന്താശേഷിയുള്ള, പ്രതികരിക്കാന്‍ കഴിയുന്ന പെണ്‍കു
ട്ടികൾ നാടിനും വീടിനും ഐശ്വര്യം പ്രദാനം ചെയ്യും. അങ്ങനെയുള്ള പെണ്‍കുട്ടികള്‍
ജീവിക്കുന്ന സമൂഹത്തിൽ പീഡനം എന്ന വാക്കിനേ പ്രസക്തി ഉണ്ടാകില്ല. അതുകൊണ്ട്
നമ്മുടെ പ്രിയപ്പെട്ട പെണ്‍കുട്ടികളെ ശൈശവം മുതൽ മരണംവരെയുള്ള പീഡനത്തില്‍
നിന്നും രക്ഷിക്കാൻ അവരെ വിദ്യാലയങ്ങളിലേക്കയക്കുക. അതിന് ജാതിയോ, മതമോ,
സാമ്പത്തികമോ തടസ്സമാകരുത്. പക്വതയെത്താത്ത ശൈശവത്തിലും ബാല്യത്തിലും
കുടുംബിനിയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ അവരുടെ പിഞ്ചുചുമലുകളിൽ കയറ്റിവെച്ചു
മഹാപാപം ചെയ്യരുത്.
ചില കടൽക്കിഴവന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ളതല്ല പെണ്‍കുട്ടികളുടെ സ്വപ്നവും ജീവിതവും.
പുരുഷനുള്ള എല്ലാ അവകാശവും ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീക്കുമുണ്ട്. എല്ലാ രംഗ
ങ്ങളിലും കഴിവ് തെളിയിക്കുന്ന സ്ത്രീകളെ അകത്തളങ്ങളില്‍ കഴിവില്ലാത്തവരാക്കി മാറ്റി
തളച്ചിടുന്നത് ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. വിവാഹശേഷം പൊലിഞ്ഞു
പോയ എത്രയോ പ്രതിഭകളായ സ്ത്രീകള്‍ നമുക്കു ചുറ്റുമുണ്ട്.അവരുടെ പ്രതിഭ സമൂഹ
ത്തിനു പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. കുടുംബത്തിന്റെയും കുട്ടികളുടെയും ഉത്തര
വാദിത്തം സ്ത്രീയും പുരുഷനും ഒത്തുചേര്‍ന്ന് നിര്‍വഹിക്കുന്നതാണ് ഉത്തമം. അങ്ങനെ
യായാല്‍ പിതാവിന് കുഞ്ഞുങ്ങളോട് സ്നേഹവും ഉത്തരവാദിത്ത്വവും കൂടും. ഇന്ന് സമൂഹ
ത്തില്‍ പുരുഷനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും കൂടിയായിരിക്കും അത്.


Monday, November 4, 2013

ശ്വേതാ, താങ്കളുടെ അപമാനവും പരാജയവും ഞങ്ങളുടേതുമാണ്


കൊല്ലത്ത് പ്രസിഡന്‍സി ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനച്ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവ് എന്‍.പീതാംബരക്കുറുപ്പ് എം.പി.നടി ശ്വേതാമേനോനെ പലപ്രാവശ്യം അപ മാനിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത വല്ലാത്ത ദുഃഖത്തോടെയാണ് ശ്രവിച്ചത്. പല ചാനലുകള്‍ മാറ്റിമാറ്റി വാര്‍ത്ത ‍കേള്‍ക്കുകയും കാണുകയുംചെയ്തു. ശ്വേതയുടെ പിറകിലും വശങ്ങളിലും നിന്നുകൊണ്ട് മുട്ടിയുരുമ്മിക്കളിക്കുന്ന മധ്യപ്രായം കഴിഞ്ഞ ബഹുമാന്യ ദേഹത്തെ എല്ലാ ചാനലിലും കണ്ടു.
ഇതോടെ സ്ത്രീപീഡനങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങൾ കൈവരികയാണ്‌. ഒരു പൊതുപരി പാടിയില്‍ അതിഥിയായി ക്ഷണിക്കപ്പെട്ട പ്രശസ്തയായൊരു താരത്തെപ്പോലും കേരളത്തിലെ മുതിര്‍ന്നൊരു നേതാവും ജനപ്രതിനിധിയുമായ വ്യക്തി പൊതുവേദിയില്‍ വെച്ച് തന്റെ ഞരമ്പു രോഗത്തിന്റെ ഇരയാക്കാന്‍ ശ്രമിക്കുമ്പോൾ അതില്‍നിന്നും ഇതുവരെ പഠിച്ചുകഴിഞ്ഞതിനപ്പുറം സമൂഹം ഒരുപാട് പാഠങ്ങൾ പഠിക്കുന്നുണ്ട്. ഈ പീതാംബരക്കുറുപ്പ് എന്ന എം.പി. കൂടി ഉള്‍പ്പെട്ട പാര്‍ലമെന്റ് ആണ് സ്ത്രീകളുടെ രക്ഷയ്ക്കുതകുന്ന നിയമനിര്‍മ്മാണം നടത്തേണ്ടതും നടപ്പിലാക്കേണ്ടതും എന്നോര്‍ക്കുമ്പോൾ ഇനിയും സ്ത്രീ ജന്മങ്ങൾ ഈ മണ്ണിൽ പിറക്കരുത് എന്നും പിറന്നുപോയവർ ഭൂമി പിളര്‍ന്ന് അന്തര്‍ദ്ധാനം ചെയ്യണമെന്നും ആത്മാര്‍ഥമായി ആഗ്രഹിച്ചുപോകുന്നു.
നമ്മുടെ രാജ്യത്ത് സ്ത്രീകളും കുട്ടികളും നിരന്തരം പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന
അവസരത്തിലാണ് ജനപ്രതിനിധി പീഡകന്മാര്‍ക്ക് പ്രചോദനവും മാതൃകയുമാകുന്നത്.
നിറഞ്ഞ സദസ്സിനു മുന്നില്‍ അയാള്‍ക്ക് അങ്ങനെ പെരുമാറാന്‍ ധൈര്യം ലഭിച്ചത്
ശ്വേതാമേനോൻ അവിടെവെച്ച് ചെരിപ്പൂരി അടിക്കില്ല എന്ന ഉത്തമബോധ്യമുള്ളതുകൊണ്ട്
തന്നെയാണ്. ഈ ആത്മവിശ്വാസം ലഭിച്ചത് മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്ന ജനം
നല്‍കിയ പദവിയുടെ ബലത്തില്‍തന്നെയാണ്.
വല്ലാത്തൊരു ധര്മ്മവസങ്കടത്തിലാണ് ശ്വേതാമേനോൻ പെട്ടിട്ടുണ്ടാവുക എന്നൂഹിക്കാന്‍
പ്രയാസമില്ല. ധീരയായൊരു സ്ത്രീയെന്ന നിലയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവനെ
മറ്റേതു സന്ദര്‍ഭത്തിലും അവർ അതു തന്നെ ചെയ്തേനെ. അപ്പോള്‍ അങ്ങനെ പ്രതികരി
ച്ചാൽ പരിപാടി അലങ്കോലമാകുമെന്നതിനെക്കുറിച്ചു ക്ഷണിക്കപ്പെട്ട അതിഥിയെന്ന നില
യിൽ അവർ ബോധാവതിയായേ തീരൂ. അല്ലെങ്കില്‍ അവിടെ വാദി പ്രതിയായി മാറുന്ന
കാഴ്ച നാം കാണേണ്ടി വരുമായിരുന്നു. മിക്കവാറും ആള്‍ക്കൂട്ടവും പോലീസും അവരെ
കൈകാര്യം ചെയ്യും. ഒരുപക്ഷേ, ജീവന്‍ തന്നെ അപകടത്തില്‍ പെട്ടേക്കാമായിരുന്നു.
അവര്‍ പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നില്‍ മനസ് തുറന്നത് അങ്ങനെ തന്നെയാണ്. എന്നിട്ടും
സ്റ്റേജില്‍വെച്ചുതന്നെ പീതാംബരക്കുറുപ്പിനോട്‌ തന്റെ അനിഷ്ടം അവര്‍ പ്രകട
മാക്കിയത്രേ.കണക്കിലെടുക്കാതെ ആ ഞരമ്പുരോഗി തന്റെ കലാപരി
തുടര്‍ന്നു എന്നാണറിഞ്ഞത്.
ശ്വേത പിന്നീട് ആ പൊതുപരിപാടിയിൽ തന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട കലക്ട
റോടാണ് പരാതിപ്പെട്ടത്. അദ്ദേഹം ഇതിനെക്കുറിച്ച്‌ പറയുന്നത് ശ്വേതാമേനോൻ
അദ്ദേഹത്തോട് സംസാരിച്ചിട്ടേയില്ല എന്നാണ്. ശ്വേതയ്ക്ക് അപമാനമേറ്റതില്‍ പത്ത്
പ്രാവശ്യം സോറി പറഞ്ഞു എന്ന ശ്വേതാമേനോന്റെ മൊഴിയെ അവിശ്വസിക്കേണ്ട
ആവശ്യമില്ല. അദ്ദേഹത്തെപ്പോലെ ഉന്നത പദവിയിലുള്ള ഒരാളിനെ നുണ പറഞ്ഞു
എന്നാക്ഷേപിക്കേണ്ട യാതൊരു കാര്യവും ശ്വേതാമേനോനെപ്പോലുള്ള,ജനപിന്തുണ
ആവശ്യമുള്ള ഒരു താരത്തിനില്ല എന്നാണ് എന്റെ വിശ്വാസം. അധികാരമുള്ള ജന
പ്രതിനിധിക്കെതിരെ പ്രതികരിക്കാനും മൊഴി നല്‍കാനും കഴിയാത്തതുകൊണ്ടായിരിക്കാം
അദ്ദേഹത്തിന് അത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നത്. പീതാംബരക്കുറുപ്പിന്റെ
ഫോണിൽ ശ്വേതയോട് കലക്ടർ സംസാരിച്ചു എന്നറിയുമ്പോള്‍ തന്നെ അത്
വ്യക്തമാണ്.
പണ്ടേക്കുപണ്ടേ ഏതെങ്കിലും പെണ്‍കുട്ടിയെ പുരുഷൻ അപമാനിച്ചാൽ സമൂഹത്തി
നൊരു ന്യായമുണ്ട്. അവള്‍ പിഴയാണ്. എല്ലാറ്റിനും അവൾ ഒരുത്തിയുടെ കുറ്റം
തന്നെയാണ് കാരണം. പിഴപ്പിച്ചവൻ അപ്പോഴും മാന്യന്‍ തന്നെ. ഇപ്പോഴും അതി
നൊരു മാറ്റവും വന്നിട്ടില്ലെന്നതില്‍ സംശയമില്ല. ഇവിടെയാണെങ്കില്‍ ശ്വേത ഒരുപാട്
അപരാധങ്ങൾ ചെയ്തിട്ടുണ്ട്. കാശിനും പബ്ലിസിറ്റിക്കുംവേണ്ടി പ്രസവമെന്ന പരമ
മായ അശ്ലീലം ചിത്രീകരിച്ചു. അഭിനയം അവരുടെ തൊഴിലാണെന്നും അതിനുവേണ്ടി
സ്വന്തം ഗര്‍ഭകാലവും പ്രസവവും ചിത്രീകരിക്കുന്നത് അവരുടെ വ്യക്തിപരമായ
കാര്യമാണെന്നും അങ്ങനെ ചെയ്തു എന്നതുകൊണ്ട് ഇന്ത്യാമഹാരാജ്യത്തിലെ
പുരുഷപ്രജകള്‍ക്കെല്ലാം അവരെ പീഡിപ്പിക്കാൻ അവകാശമില്ലെന്നും പറഞ്ഞിട്ടൊന്നും
കാര്യമില്ല. എങ്കിലും മാതാവ്‌ കുഞ്ഞിനു ജന്മം നല്‍കുന്ന വേദനാജനകമായ പ്രക്രിയ
കണ്ടതുകൊണ്ട് പുരുഷജനങ്ങളെല്ലാം കാമചാരികളായി കാണുന്ന സ്ത്രീകളെയൊക്കെ
ആക്രമിക്കും എന്ന്‍ ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിക്കുമെങ്കില്‍
ഗൈനക്കോളജിസ്റ്റുകളായിരിക്കണമല്ലോ ഏറ്റവുംവലിയ സ്ത്രീപീഡകർ.
സ്ത്രീയെക്കുറിച്ച് വികലമായ ചിന്തകളുംപേറി നടക്കുന്ന കെട്ട മനസ്സിന്റെ ഉടമക
ളാണ് സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ ഇതാണ് തനിക്കും അവളെ ആക്രമിക്കാൻ
പറ്റിയ അവസരം എന്ന മട്ടിൽ ഒരുങ്ങിയിറങ്ങുന്നത്. പരിഷ്കൃത സമൂഹം അപമാ
നിക്കപ്പെട്ടയാള്‍ക്ക് പിന്തുണ നല്‍കുമ്പോൾ പഴഞ്ചന്‍ വിശ്വാസങ്ങളും മുറുകെ പിടിച്ച്
ഇരയെക്കുറിച്ച് അപവാദം പറയുന്നത് സഹിക്കാന്‍ കഴിയുന്നില്ല. ചില മഹിളാസംഘ
ടനകളുടെ നേതാക്കളടക്കം ശ്വേതാമേനോനെ അപമാനിച്ചതിന് തെളിവുണ്ടോ,അത്
പരിശോധിക്കണം എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോൾ പരമ്പരാഗതമായി
സ്ത്രീയെ പിഴച്ചവളെന്നു മുദ്രകുത്തി പീഡിപ്പിക്കുന്ന പുരുഷന്റെ നാവായി മാറാൻ
എന്തിനാണിവിടെ മഹിളാസംഘടനകൾ എന്നാലോചിച്ചുപോവുകയാണ്. കണ്ണും കാതും
കരളും തുറന്നാല്‍ അവര്ക്ക് വേണ്ട തെളിവ് കിട്ടുമെന്നിരിക്കെ അങ്ങനെയൊരു വാദം
ആരെ വിഡ്ഢിയാക്കാനാണെന്ന് മനസ്സിലാവുന്നില്ല. വിദ്യാഭ്യാസവും തന്റേടവും ഉള്ള,
പ്രസവംപോലും ചിത്രീകരിക്കാന്‍ തയ്യാറായ സ്ത്രീകൾ അപമാനിക്കപ്പെട്ടാൽ, അവർ
ഇരകളല്ലെന്ന പുതിയ വാദഗതിയും പ്രബുദ്ധകേരളത്തിലെ നേതാക്കന്മാർ ഉയര്‍ത്തിക്കണ്ടു.
അപമാനിക്കപ്പെട്ടപ്പോൾ പരാതിപ്പെട്ടൊരു സ്ത്രീയെ ഒറ്റപ്പെടുത്താനും വീണ്ടും വീണ്ടും
അപമാനിക്കാനും ഭീഷണിപ്പെടുത്താനും പ്രമുഖരായ നേതാക്കന്മാര്‍ അണിനിരക്കുമ്പോൾ
പരാതി പിന്‍വലിക്കുകയല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാൻ കഴിയില്ല. അധികാ
രവും പദവിയുമുള്ളവര്‍ പീഡനം നടത്തിയാൽ അത് വാത്സല്യപൂര്‍വമായ തലോടലായി
കണക്കാക്കണമെന്നും അല്ലാത്തപക്ഷം ഇതുപോലെ നിരുപാധികം കീഴടങ്ങേണ്ടി വരു
മെന്നും ഒരു ഗുണപാഠം പഠിച്ചതിന്റെ ഷോക്കില്‍നിന്നും മലയാളി സ്ത്രീത്വത്തിനു
അടുത്തെങ്ങാൻ മോചനമുണ്ടാകുമോ എന്ന് കണ്ടറിയണം.
ഏതായാലും പീഡകന്മാര്‍ക്ക് സര്‍വസംരക്ഷണവും നല്‍കി അവര്‍ക്ക് പിന്നിലും മുന്നിലും
രാഷ്ട്രീയ നേതൃത്വമുള്ളിടത്തോളം കാലം ഇവിടെ സ്ത്രീകള്‍ അപമാനിതരായിക്കൊണ്ടി
രിക്കും. അതിന് ‘ഇന്നു ഞാന്‍ നാളെ നീ’ എന്നൊരു വ്യത്യാസമേ ഉണ്ടാകൂ എന്ന് തിരി
ച്ചറിയുമ്പോൾ അപമാനിതരാകുന്ന സ്ത്രീകളെ പിന്തുണയ്ക്കാന്‍ നാം മുന്നോട്ട് വന്നേ തീരൂ.