Thursday, October 27, 2011

'മൃത്യോര്‍മ അമൃതം ഗമയ’

ഇറോം ശര്‍മിള സമരത്തിലിന്നും.
പത്തുവര്‍ഷത്തിലേറെ പട്ടിണി സമരം.
പല്ലുതേക്കാതെ, 
ചുണ്ടുനനയ്ക്കാതെ,
ഉണ്ണാതെയുറങ്ങാതൊട്ടും.
എരിയുമിം‌ഫാലിന്നഗ്നി
പടർന്നഹവുമെരിഞ്ഞു പോയ്
ജട പിടിച്ച തലയ്ക്കുള്ളിൽ‍.
ദാഹം പൊറുക്കാത്തധികാരത്തിന്‍
രുധിരക്കൊതിയടയിരുന്നൂ
സമവായമില്ലാ മൌനത്തിൽ‍.
മനോരമ’യുടെ നഗ്നമേനിയില്‍
പരിഹാസം കൂര്‍പ്പിച്ചുതിര്‍ത്തൂ
വെടിയുണ്ടക‘ളഫ്സ്പ’.
ഉടയാടയുരിഞ്ഞെറിഞ്ഞ്
കല്‍പ്രതിമകളായവര്‍
ബലമായെടുക്കുമഹന്തയ്ക്ക്
ബലിയായ് നല്‍കീ മാനം.
കണ്ണടക്കാന്‍ മറന്നുപോയ്-
ക്കാലമക്കാഴ്ചയിൽ‍.
അഹംഭാവത്തില്‍
രമിപ്പവരതിരുടുമാശുപത്രി-
ക്കിടക്കയിലാത്മബല-
ത്തിന്നുരുക്കുകവചമണിഞ്ഞവൾ‍.
കിരാത ഭരണകൂടത്തിന്‍
കരളിലൂറും കരാളവിഷനിയമത്തെ;
ഗ്നി വര്‍ഷിക്കുമായുധത്തെ;
ദേഹവും ദേഹിയുമെടുത്ത്;
നേരിടുന്നൂ നിരായുധയായവൾ‍.
കവിതയുപേക്ഷിച്ച്;
തൂലിക വലിച്ചെറിഞ്ഞിവൾ‍.
മണിപ്പൂരിന്‍ മണിമുത്തൊരു
കവിതയായവസാനസമരത്തിൽ‍.
തെരുവില്‍ വെടിയേറ്റു വീണ്
മരണ സമരത്തിലണിചേരും
മൃതദേഹങ്ങളേറുന്നൂ വീണ്ടും.
തമസോ മാ ജ്യോതിര്‍ ഗമയ’
മന്ത്രമാവര്‍ത്തിച്ചവർ‍,
പന്തം കൈകളിലേന്തുമമ്മമാര്‍
കാവലായരുമമകള്‍ക്കരികിൽ‍.
കരാളമൃത്യു ഫണം മടക്കി
പിന്മാറിയുരുവിടുന്നൂ കൂടെ
മൃത്യോര്‍മ അമൃതം ഗമയ’
മണ്ണിലും വിണ്ണിലുമലയടിച്ചെത്തി-
യിന്നെന്‍ കാതിലുമതിന്‍ ധ്വനി.
അതേറ്റുപാടിയൊരു
തിരിനാളം കൊളുത്തട്ടെ ഞാനുമിനി.
          ********
വിജയശ്രീലാളിതയിന്നിവള്‍
ഇറോം ശർമിള ചാനു
മണിപ്പൂരിന്‍ വീരപുത്രി
നിനക്കഭിവാദ്യങ്ങൾ‍.

അഫ്സപ:മണിപ്പൂരില്‍ നടപ്പിലാക്കിയ പ്രത്യേക സൈനികാധികാര നിയമം.

Monday, October 17, 2011

വീണുകിട്ടിയൊരോണം

എടവൻ ‌കോറോത്ത് രാഘവൻ‌ നമ്പ്യാരും തെക്കൻ രാമത്ത് വീ
ട്ടിൽ ലക്ഷ്മിയമ്മയും കൂടി നട്ടുവളർത്തിയ കുടും‌ബവൃക്ഷം മക്കളും 
കൊച്ചുമക്കളുമൊക്കെയായി പടർന്ന് പന്തലിച്ചുകഴിഞ്ഞു. എല്ലാ
വരുംഒന്നിച്ചൊരിടത്തോണമുണ്ണണമെന്നത് ഇളയ മകൻ മധുകു
മാറിന്റെ മോഹമാണ്. കുട്ടികൾക്കിടയിൽ സ്നേഹം വളർത്താൻ 
അതാവശ്യമാണ്.
കുടുംബത്തിലെ പതിനേഴുപേർക്കും സമ്മതം.സമ്മതിച്ചാൽ മാത്രം 
പോരല്ലോ.പതിനേഴുപേരേയും രണ്ടുദിവസം ഊട്ടണ്ടേ? നല്ലൊരോ
ണമായിട്ട് എന്തെങ്കിലും മതിയെന്നു വെക്കാൻ പറ്റില്ലല്ലോ.

ഓണമാഘോഷിക്കാൻ പറ്റിയ സ്ഥലം തറവാട്ടിൽ തന്നെയാണ്.
എഴുപത്തഞ്ചിന്റെ ക്ഷീണമുണ്ടെങ്കിലും തായ്ത്തടി  നല്ലൊരു 
പാചകക്കാരിയാണ്.ഇതുവരെയുള്ള എല്ലാ ഓണവും വിഷുവും 
പിറന്നാളുമൊക്കെ ഊട്ടിത്തളർന്നവൾ.ഇപ്രാവശ്യവുമെല്ലാവരേ
യുമൂട്ടാൻ അമ്മയ്ക്കുമാത്രം ദൈവം തമ്പുരാൻ അനുഗ്രഹിച്ചു 
നൽകിയ അക്ഷയപാത്രം തയ്യാറായി നിന്നു.സ്നേഹനിധിക
ളായ മക്കൾ സമ്മതിച്ചില്ല.
എന്നുവെച്ച് ആ ചുമട് ഏറ്റെടുക്കാനും ആരും തയ്യാറായില്ല.സ്വന്തം 
അണുകുടുംബത്തെ പോറ്റുന്നതിന്റെ പാട് അവർക്കല്ലേ അറിയൂ.
അമ്മയുടെ ഭാഷയിൽഒരു ഗ്ലാസ് വെള്ളമെടുത്ത് മാറ്റിവെക്കാനാ
വാത്ത എനിക്ക് അക്കാര്യമാലോചിക്കേണ്ട ബാധ്യതയുമില്ല.

പല നിർദ്ദേശങ്ങളും പൊന്തി വന്നു. അതൊക്കെ മറ്റുള്ളവരെ അറി
യിക്കുക എന്ന ഉത്തരവാദിത്വം ഞാൻ സസന്തോഷം ഏറ്റെടുത്തു.
എവിടെ വെച്ചായാലും എങ്ങനെയായാലും എനിക്ക് സന്തോഷം 
തന്നെ.ഒറ്റത്തടിയും മുച്ചാൺ വയറുമായി കഴിയുന്നവൾക്ക് വീണി
ടമെല്ലാം വിഷ്ണുലോകം.

എത്ര കാശ് കൊടുത്തിട്ടായാലും ഒരു സഹായിയെ വെച്ച് സദ്യയൊ
രുക്കാമെന്നായി മധു.നല്ലകാര്യമെന്നു മനസ്സിൽ വിചാരിക്കുമ്പോളതാ 
അടുത്ത ബോംബ് പൊട്ടുന്നു.അങ്ങനെയൊരാളിനെ ഞാൻ കണ്ടെ
ത്തണമെന്ന്.കാണം വിറ്റും ഓണമുണ്ണുന്ന മലയാളക്കരയിൽ അന്നൊ
രു സഹായിയെ കിട്ടില്ലെന്നെനിക്കറിയാം.ഇത്തരം പഴം‌ചൊല്ലുകളൊ
ന്നും അവനെ പഠിപ്പിക്കാത്ത മലയാളം മാഷെ പറഞ്ഞാൽ മതിയല്ലോ.
ഇനിയിപ്പോൾ പഠിപ്പിച്ചാലൊന്നും തലയിൽ കയറില്ലെന്നുറച്ച് മൌനം 
വിദ്വാനു ഭൂഷണമായിക്കരുതി മിണ്ടാതിരുന്നു.

ദിനങ്ങളൊന്നൊന്നായി പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.ഓണമെവിടെ
യെത്തിയെന്നു നോക്കാനേ പോയില്ല.എപ്പൊഴായാലും അതെന്റെയരി
കിലെത്തും.ഉത്രാടത്തലേന്ന് കുഞ്ഞാങ്ങള അറിയിച്ചു.നാളെ വൈകുന്നേ
രം നമ്മൾ ചെറിയൊരു റിസോട്ടിലേക്ക് പോകുന്നു എന്ന്.മറ്റ് രണ്ട് സ
ഹോദ രങ്ങളും കുടുംബസമേതം അവിടെയെത്തും.ടൂറിസവുമായി ബന്ധ
പ്പെട്ട് പ്രവർത്തിക്കുന്നതുകൊണ്ട് മധുവിന് ഇതൊക്കെ സംഘടിപ്പിക്കാൻ 
നിഷ്പ്രയാസം കഴിയും.അപ്പോഴും എവിടെയാണെന്ന് ചോദിച്ചില്ല.

ഉത്രാടത്തിന് അമ്മയൊരുക്കിയ മിനിയോണവുമുണ്ട് ഞങ്ങൾ മെല്ലെ 
നീങ്ങി.നഗരത്തിന്റെ ഉത്രാടപ്പാച്ചിൽ മറികടക്കാൻ മണിക്കൂറുകളെടുത്തു.
ഗ്രാമപാതയിലിറങ്ങിയപ്പോഴാണ് ഇത്തിരി ആശ്വാസമായത്.അതിനിട
യിൽ കുറുമ്പ് കാട്ടിത്തളർന്ന തുമ്പയും തുമ്പിയുമുറങ്ങിപ്പോയി.തളിപ്പറമ്പിൽ 
നിന്നൊരു സംഘം ഞങ്ങൾക്കൊപ്പമെത്തി.മറ്റേ സംഘം പുറപ്പെട്ടുകൊ
ണ്ടിരിക്കുന്നു എന്നറിയിപ്പും കിട്ടി.
ആദിത്യഭഗവാനെ ആദികടലായിവെച്ചു യാത്രയാക്കാമെന്ന പൂതി മനസ്സിൽ 
തന്നെ വെച്ചേക്കാൻ കല്പിച്ചുകൊണ്ടദ്ദേഹമന്ന് നേരത്തേ യാത്രയായതൊ
രിരുട്ടടിയായി.ഇരുട്ടിൽ വഴി തപ്പിയും തടഞ്ഞും ഞങ്ങൾ മുന്നേറി.തൊട്ടുപി
ന്നാലെ സഹോദരിയും ഭർത്താവും മക്കളും.ഇരുട്ടിൽ എങ്ങനെയെന്റെ പൊ
ന്നുമോനിങ്ങെത്തുമെന്നമ്മയ്ക്കാധിയേറി.അവൻ മിക്കവാറും തിരിച്ചുപോയി
ട്ടുണ്ടാകുമെന്ന് ഞാനെരിതീയിലെണ്ണയൊഴിച്ചു.ഇതൊക്കെ കേട്ട് ആരുടെ 
പക്ഷം പിടിക്കണമെന്നറിയാതെ മധു ത്രിശങ്കുവിലിരുന്ന് വണ്ടിയോടിച്ചു.
നാത്തൂൻ നേരത്തേ മാവിലായിക്കാരിയായി മാറിയിരുന്നു.വീട്ടിലടങ്ങിയൊതു
ങ്ങിയിരുന്ന ഓണത്തെ കാട്ടിലെത്തിച്ചതിന്റെ പരിഭവത്തിൽ അച്ഛൻ മുറു
മുറുക്കാനും തുടങ്ങി.


                                              സീ ഷെൽ റിസോട്ട്

റോഡ് തീരുന്നിടത്ത് വണ്ടികൾ നിന്നു.ഹായ് മങ്ങിയ വെളിച്ചത്തിൽ കടൽ.
അടുത്ത പറമ്പിലാണ് നമ്മുടെ താവളം.ഒരൊതുക്കിൽക്കൂടി താഴോട്ടിറങ്ങണം.
പഴയ രണ്ടുമൂന്ന് കൽപ്പടികൾ.മറ്റുള്ളവർ എന്നെ കൈപിടിച്ചിറക്കി.

അമ്മയുടെ തറവാട്ടിലെത്തിയ പോലെ തോന്നി.പഴക്കമേറിയ സാമാന്യം 
വലിയൊരു കെട്ടിടത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയതാണ് ഹാരിസിന്റെ 
സീ ഷെൽ റിസോർട്ട്.പതിച്ചുകിട്ടിയ മുറിയിൽ ഭാണ്ഡങ്ങളിറക്കിവെച്ച് കൈ
കാൽ മുഖങ്ങൾ കഴുകി പുറത്തുവന്നു.പഴയ വീടിന്റെ ഐശ്വര്യമായ നീണ്ട 
വരാന്തയിലെത്രപേർക്കു വേണമെങ്കിലുമിരിക്കാം.ആർത്തുചിരിച്ചുകൊണ്ട് 
കടലമ്മ വിളിക്കുമ്പോൾ അവിടെങ്ങനെ ഇരിപ്പുറക്കും.അവളുടെ സവിധത്തി
ലേക്ക് നടന്നു.ഓലമേഞ്ഞ മുറ്റത്തിരുന്ന് അവളുടെ കലിതുള്ളൽ കൺനിറ
യെ കണ്ടു കൊതിതീരുന്നതിനുമുൻപ് ഹാരിസ് ചായകുടിക്കാൻ വിളിച്ചു.വയ
റിന്റെ കൊതി തീർത്തിട്ടു ഇപ്പോൾ വരാം.

                                           
                                       നോക്കിനിൽക്കാതെ കഴിക്കാൻ നോക്ക്

ഉണ്ണിയപ്പത്തിന്റെയും മുറുക്കിന്റെയും വറുത്തുപ്പേരിയുടെയും സ്ഥാനം കൈ
യേറി നോമ്പുതുറ വിഭവങ്ങൾ അണിനിരന്നു.അപ്പത്തരങ്ങൾ പലതുണ്ട്.
എല്ലാറ്റിന്റെയും പേരറിയില്ല.ഒരേ വേഷത്തിൽ നോണും വെജുമുണ്ട്.ഏതി
ലൊക്കെ ചിക്കൻ കയറിയിട്ടുണ്ടെന്നറിയാതെ അമ്മയും അനിയത്തിയും 
കഷ്ടപ്പെട്ടു.ഹാരിസിന്റെ ബീബിയുടെ കൈപ്പുണ്യത്തിൽ ബാക്കിയെല്ലാ
വർക്കും കുശാൽ.

  
                                             അമ്മയ്ക്കൊരു നാണം

ഹാരിസ് ഞങ്ങൾക്കുവേണ്ടിയൊരുക്കിയ പാട്ടുകച്ചേരി മറക്കാൻ കഴിയില്ല.
പാടാനെത്തിയവരെ സാ..‍ എന്നൊന്ന് മൂളാൻപോലും ആരും സമ്മതിച്ചില്ല.
ഞങ്ങളുടെ കുടുംബത്തിൽ ഇത്രയേറെ പാട്ടുകാരുണ്ടെന്ന് അന്നാണെനിക്ക് 
മനസ്സിലായത്.വൈകിയെത്തിയ കുഞ്ചൂസ് അവതാരകനായി സ്വയമവരോ
ധിച്ചു.അനിയത്തിയുടെ മക്കളും നാത്തൂന്മാരും അവരുടെ പൊടിമക്കളുമൊക്ക
പാടിത്തകർക്കുമ്പോൾ പാട്ടുകച്ചേരി നടത്താനെത്തിയവർ മിഴിച്ചിരുന്നുപോയി.
അമ്മയുമൊരു കൈ നോക്കി.

                                            മധുവും കുഞ്ചൂസും ചേർന്നുപാടുന്നു.

മധുകുമാറും കുഞ്ചൂസും ഒരേ പ്രായക്കാരായി.അവരുടെ യുഗ്മഗാനം കേട്ട് അറ
ബിക്കടലൊരു നിമിഷം നിശ്ശബ്ദമായി.പാട്ടിനൊപ്പം നാലുവയസ്സുകാരി തുമ്പി
ക്കുടത്തിന്റെ ഷീലാ കി ജവാനി ഡാൻസുമായപ്പോൾ അരങ്ങുകൊഴുത്തു.

                                             ആടിക്കളിക്കാമോ തുമ്പീ

പാടിത്തളർന്നവർ പന്തലിലൊത്തുകൂടി.ഹാരിസിന്റെ സഹായി അത്താഴത്തിനു 
മാറ്റുകൂട്ടാൻ മുറ്റത്തുനിന്ന് ഗ്രില്ലിൽ ചിക്കൻ ചുട്ടെടുക്കുന്നുണ്ട്.കൊച്ചുവർത്തമാനം
പാതിവഴിയിലെത്തിയപ്പോൾ അത്താഴവുമെത്തി.ചപ്പാത്തിയും ബിരിയാണിയു
മടക്കം വിഭവങ്ങളേറെയുള്ളതുകൊണ്ട് താല്പര്യമുനുസരിച്ച് ഓരോരുത്തരും തെര
ഞ്ഞെടുത്തകത്താക്കി.സ്പെഷ്യൽ വിഭവമായ പുഡ്ഡിംഗ് കഴിപ്പിക്കാൻ ഹാരിസ്
ഏറെ ശ്രമിച്ചെങ്കിലും ഞാൻ സ്നേഹപൂർവം നിരസിച്ചു.
         
                                                  ഇപ്പൊ താഴെയിടും

അത്താഴത്തിനുശേഷവുമെല്ലാരുമൊത്തുകൂടി.മൂളിക്കേൾക്കാൻ അറബിക്കടലു
മുള്ളപ്പോൾ കുടുംബവിശേഷങ്ങൾ നിർത്താനാർക്കും തോന്നിയില്ല.പാതിരാ 
കഴിഞ്ഞപ്പോളാണെല്ലാവരും ഉറങ്ങാൻ അവരവരുടെ മുറികളിലേക്ക് പോയത്.
അച്ഛനുമമ്മയും ഞാനുമടങ്ങിയ അവശവിഭാഗം ഉണരാനല്പം വൈകി.മധു 
ചായയും കൊണ്ടുവന്ന് വിളിച്ചപ്പോഴാണ് ഞങ്ങൾ കണ്ണുതുറന്നത്.വാവച്ചിയും 
തുമ്പിയും മീനാക്ഷിയും കുഞ്ചൂസും പൊന്നുവും മുറ്റത്തും വരാന്തയിലുമൊക്കെ 
ഓടിക്കളിക്കുന്നുണ്ട്.ബർമുഡയൊക്കെയിട്ട് അവരേക്കാൾ ചെറുപ്പമായി അജി
മോനും മധുകുമാറും ബീച്ചിൽ കളിക്കാൻ പോകാൻ റെഡിയായി നിൽക്കുക
യാണ്.വൈകുന്നേരം ബീച്ചിലിറങ്ങാൻ പറ്റാത്തതിന്റെ നഷ്ടം നികത്തണ്ടേ?
അനിയത്തി പങ്കജവല്ലിയുടെ നേതൃത്വത്തിൽ പെൺ‌പടയും ഒരുങ്ങിയിറങ്ങി.
                                                      
                                                ഒരു സ്നാപ്പെടുത്തോട്ടെ

 ഞങ്ങളായിട്ടെന്തിനാ മസിലു പിടിക്കുന്നതെന്ന് മൂത്താങ്ങള ഉണ്ണിക്കും അളിയൻ
നാരായണൻ‌മാഷിനും തോന്നി.കല്യാണം കഴിച്ചതുകൊണ്ട് അവരുടെ ഗ്രൂപ്പിൽ 
പെട്ടുപോയ മനുമോനും അച്ഛന്റെയും അമ്മാവന്റെയും കൂടെയിറങ്ങി.മുറ്റത്തെ പ
ടികളിറങ്ങി അണ്ടർ ഗ്രൌണ്ടിലേക്ക് എല്ലാവരും അപ്രത്യക്ഷരായി.പേരിട്ടുവിളി
ക്കാനാവാത്ത ചെറിയൊരു വിഷമത്തോടെ ഞാനതുനോക്കിനിന്നു.


                                      നനഞ്ഞിറങ്ങി.ഇനി കളിച്ചുകയറാം

ഒരു പത്തുമിനുട്ട് കഴിഞ്ഞില്ല മൊബൈൽ ശബ്ദം എന്നെയുണർത്തി.ഓണാ
ശംസകളറിയിക്കാൻ ആരെങ്കിലും വിളിക്കുന്നതായിരിക്കും.ഫോണിൽ മധു
വിന്റെ വേവലാതി പൂണ്ട ശബ്ദം.‘ഷീജയെ ഇവിടെ കാണുന്നില്ല.അവിടെ
യുണ്ടോന്ന് നോക്കൂ.’ഞങ്ങൾ മഞ്‌ജു എന്ന് വിളിക്കുന്ന ഷീജ അവന്റെ ഭാര്യ
യാണ്.എന്റെ ഉള്ളിലൊരാന്തൽ.ദൈവമേ കടലിലെ കളിയാണ്.കുട്ടികൾ
ക്കൊപ്പം എല്ലാ കളികൾക്കും മുന്നിൽ നിൽക്കുന്നവളാണ്.ഏതാനും നിമിഷ
ങ്ങൾ കൊണ്ട് ഞാൻ ആ റിസോർട്ട് ഇളക്കിമറിച്ചു.അമ്മയെ വിളിച്ചു.അമ്മ
യെക്കൊണ്ട് മുറികൾതോറും മുട്ടിവിളിപ്പിച്ചു.ഹാരിസും കൂട്ടരും ഓടിവന്നു.അവ
രും മഞ്‌ജുവന്വേഷണത്തിൽ പങ്കാളികളായി.അവസാനം ബാത്‌റൂമിൽ 
നിന്നിറങ്ങുന്ന കക്ഷിയെ പിടികൂടി.അന്ന് റിസോർട്ടിൽ ഞങ്ങൾ മാത്രമാ
യത് എന്റെ ഭാഗ്യം.
                                  എന്താ മാഷെ കടലമ്മയെ പഠിപ്പിക്കാൻ വളർന്നോ?

മഞ്‌ജു ഇറങ്ങിയപ്പോൾ അമ്മയും കൂടെപ്പോകാനൊരുങ്ങി.അപ്പോൾ ഹാരിസി
നൊരു സംശയം.തുരങ്കത്തിലെ വലിയ പടികളിറങ്ങാൻ അമ്മയ്ക്ക് പറ്റുമോന്ന്.
പാടത്തും പറമ്പത്തും എല്ലുമുറിയെ പണിയെടുത്തിരുന്ന,കാട്ടിലും മേട്ടിലും കയറി
യിറങ്ങിയിരുന്ന ഞങ്ങളുടെ അമ്മയെക്കുറിച്ച് ഹാരിസിനെന്തറിയാം!
                                            
                                             നിന്നോട് ഞാൻ കൂട്ടില്ല.
 അമ്മയുംകൂടി പോയതോടെ ഇതിലൊന്നും താല്പര്യമില്ലാത്ത അച്ഛൻ മാത്രമായി 
എനിക്ക് കൂട്ട്.ഞാൻ പതുക്കെ വരാന്തയിലിറങ്ങി.വരാന്തയുടെ അറ്റത്തിരുന്നാൽ 
കടൽത്തീരത്ത് കളിക്കുന്നവരെ കാണാം.എന്നെക്കൂട്ടാതെ കടലമ്മ മറ്റുള്ളവരുടെ 
കൂടെ കളിക്കുകയാണ്.കൂട്ടുകാരുടെ ചുമലിൽ പിടിച്ചുകൊണ്ട് കുറെക്കാലം മുമ്പ് 
ഞാനും നിന്റെ കൂടെ കളിച്ചിരുന്നു.നിന്റെ തിരമാലകളിൽ ഊർന്നുപോകുന്ന മണൽ
ത്തരികളുടെ കിരുകിരുപ്പ് ഉള്ളം‌കാലിൽ ഇപ്പോഴുമുള്ളതുപോലെ തോന്നിപ്പോകുന്നു.
ഇനിയേതു ജന്മത്തിലാണ് നിനക്കെന്നെയൊന്ന് നനയിക്കാൻ കഴിയുക?കാൽ 
നനയിക്കാനാവില്ലെങ്കിലുമെന്റെ കണ്ണ് നനയിക്കുന്നുണ്ടല്ലോ.


                                 അച്ഛൻ കുറെയോണമധികമുണ്ടിട്ടുണ്ട് കഞ്ചൂ 


മസിലുപിടുത്തക്കാരെല്ലാം ഓടിക്കളിക്കുന്നത് കണ്ട് എന്റെ കണ്ണുതള്ളിപ്പോയി.
കുഞ്ഞുപിള്ളേർക്കൊന്നും ഒട്ടും പേടിയില്ല.ഇറങ്ങാൻ മടിച്ചവരെ കരയിലേക്കു 
കയറിവന്ന് കടലമ്മ തന്നെ പിടിച്ചുകൊണ്ടുപോയി.ആകെ നനഞ്ഞൊട്ടിയ 
കക്ഷികൾ പന്തുകളിക്കുന്നത് കാണാൻനല്ല രസമുണ്ട്.കുഞ്ചൂസിനോ,ആപ്പനോ 
കൂടുതൽ ആവേശം എന്നതിലേ സംശയമുള്ളൂ.കബഡിയിൽ പകരം വീട്ടി.
എല്ലാരും കൂടി പാവം മധുവിനെ പിടിച്ചുകളഞ്ഞു.
                                              
                                     ആരുണ്ടെന്നെ ജയിക്കാൻ

കടലിൽ കളിച്ചും കുളിച്ചും തളർന്നവരുടെ ആക്രാന്തം മുഴുവൻ ഭക്ഷണമേശ
യിൽ പ്രകടമായി.ഇത്ര രുചിയുള്ള പുട്ടും കടലയും ഇതുവരെ കഴിച്ചിട്ടില്ലെന്ന് 
എല്ലാവരും ഒറ്റ സ്വരത്തിൽ പ്രഖ്യാപിച്ചു.പങ്കജവല്ലി രുചിയുടെ രഹസ്യംതേടി 
പിന്നാമ്പുറത്തേക്ക് പോകുന്നത് കണ്ടു.അത് കിട്ടിയിട്ടുവേണം കെട്ട്യോനേയും 
മക്കളേയും കൈയിലെടുക്കാൻ.ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞെട്ടിപ്പിക്കുന്ന 
ആ രഹസ്യവുമായി അവളെത്തി.ഹാരിസിന്റെ ഭാര്യ സ്വന്തം കൈകൾ കൊണ്ട് 
ഉരലിലിടിച്ച അരിപ്പൊടികൊണ്ടാണ് പുട്ടുണ്ടാക്കിയത്.
 

എങ്ങനെയുണ്ട് പൂക്കളം?

പൂക്കളമില്ലാതെന്തോണം.അജിമോനും പൊന്നുമോളും മീനാക്ഷിമോളും വാവ
ച്ചിയും തുമ്പിമോളും കുഞ്ചൂസും പൂവിടുന്നത് മനുവും മധുവും ഉണ്ണിയും മത്സരിച്ച് 
ക്യാമറയിൽ പകർത്തി.ബാക്കിയുള്ളവർ കാഴ്ച്ചക്കാരായി.എല്ലാവരും നിന്നു
മിരുന്നും കിടന്നും ഫോട്ടോയ്ക്ക് പോസ് ചെയ്തു.
                                       
                                        ഞങ്ങളും മുമ്പിതുപോലെയായിരുന്നു.

ഹാരിസിനും ഹരം പിടിച്ചു.അയാളും സ്വന്തം മൊബൈൽ ക്യാമറയിൽ ഞങ്ങളു
ടെ കുരുന്നുകളെ ഒപ്പിയെടുത്തു.പിന്നീട് എല്ലാവരുമണിനിരന്നുള്ള ചിത്രങ്ങളെടു
ക്കാൻ മറ്റ് ക്യാമറാമാന്മാരുടെ അസിസ്റ്റന്റായി. അയാളുടെ പ്രകടനം കണ്ടപ്പോൾ 
വല്ല സിനിമക്കാരും കൊത്തിക്കൊണ്ടുപോയേക്കാമെന്നുവരെ തോന്നി.
                                
                                                 എല്ലാവരുമൊന്നിച്ച്

പടമെടുത്ത് ക്ഷീണിച്ചപ്പോൾ കുറുമ്പന്മാരെല്ലാംചേർന്ന് കളിക്കാൻ തുടങ്ങി.നാലി
നും നാല്പതിനുമിടയിലുള്ളവരൊന്നിച്ച് സാറ്റ് വെച്ച് കളിച്ചു.കള്ളനും പോലീസും 
കളിച്ചു.

                                               ആനയാവണോ?

ഓണസദ്യയൊരുക്കേണ്ടിയിരുന്ന കുടുംബിനികൾ ആശ്വാസം‌കൊള്ളുമ്പോൾ 
അമ്മ പണിയെടുക്കാനില്ലാഞ്ഞിട്ട് ഞെളിപിരിക്കൊണ്ടു.ജീവിതത്തിലാദ്യമാ
യാണ് ഓണനാളിൽ വിശ്രമിക്കുന്നത്.സാധാരണദിവസങ്ങളിൽ ആരെയെ
ങ്കിലും ചില്ലറ സഹായത്തിനുകിട്ടും.വിശേഷദിവസങ്ങളിൽ എല്ലാം ഒറ്റക്ക് 
ചെയ്യണം.അതിലമ്മയ്ക്ക് ഒട്ടും പരിഭവമില്ലതാനും.


                                             വിഭവങ്ങൾ നോക്കട്ടെ
                                                    
 ഓണസദ്യയെത്തിക്കഴിഞ്ഞു. തൂശനിലവെച്ച് തുമ്പപ്പൂ ചോറ് വിളമ്പി. പപ്പടമുണ്ട് ഉപ്പേരിയെവിടെ?ശർക്കരയുപ്പേരിയില്ലെങ്കിൽ വറുത്തുപ്പേരിയെങ്കിലും വേണ്ടത
ല്ലേ?ഓലൻ,കാളൻ,പച്ചടി,നാരങ്ങാക്കറി തുടങ്ങിയവയുടെ പേരുപോലും പാവം ഹാരിസിനറിയില്ല.പിന്നെങ്ങനെയുണ്ടാക്കും.

                                              
                                        ചെമ്മീനും പപ്പടവും പോരേ?

അശ്വാസമായി അവിയലെത്തി.പക്ഷേ വെന്തിട്ടില്ല.കൂട്ടുകറി എന്നുവേണമെങ്കിൽ 
വിളിക്കാവുന്ന സംഭവവും വെന്തിട്ടില്ല. ഗ്യാസിനൊക്കെ എന്താ വില! സാമ്പാറൊപ്പി
ക്കാം.ഊണിനുശേഷം പായസത്തിനു കൈനീട്ടിയപ്പോൾ ഹാരിസ് കൈമലർത്തി.
പാചകവിദഗ്ദ്ധരായിരിക്കും ഇപ്രാവശ്യത്തെ അതിഥികളെന്ന് അയാൾക്കറിയില്ലല്ലോ.
ഉണ്ടെഴുന്നേൽക്കുന്നതിനുമുമ്പുതന്നെ ഞങ്ങളയാൾക്കൊരു പാചകക്ലാസ് നൽകി.
ഭാവിയിൽ ഇങ്ങനെയൊരബദ്ധം സംഭവിക്കരുതല്ലോ.


                                              മൂലസ്ഥാനികർ

ഊണുകഴിഞ്ഞതും എല്ലാവരും മടക്കത്തിനു തയ്യാറായി.വീട്ടിലും ഭാര്യവീട്ടിലുമൊക്കെ
യായി അഘോഷിക്കാൻ ഓണത്തിന്റെ കുറച്ചുഭാഗംകൂടി ബാക്കിയുണ്ട്.ഇനിയെല്ലാ
വരും നാലുവഴിക്ക്.
തറവാട്ടിലൊത്തുചേർന്നിരുന്ന ഓണവും വിഷുവുമൊക്കെ അണുകുടുംബത്തിലൊറ്റ
പ്പെട്ടുപോയി.ആരവങ്ങളില്ലാതെ,ആഘോഷിക്കാനാളില്ലാതെ.അനിവാര്യമായ മാറ്റ
ത്തിലൊലിച്ചുപോകാതെ ഇവയൊക്കെ സംരക്ഷിക്കണം.പുതിയ കൂട്ടായ്മകളിൽ 
ഓണം ആഘോഷിക്കുന്നുണ്ടെങ്കിലും പഴയ ഗൃഹാതുരസ്മരണകളെ അത്രയെളു
പ്പത്തിൽ മറക്കാൻ കഴിയില്ല.എവിടെയായാലും പിരിഞ്ഞുപോയ കുടുംബാംഗങ്ങ
ളൊത്തുചേരുന്നതിന്റെ മാധുര്യം പറഞ്ഞറിയിക്കാനാവാത്തതാണ്.
                                                        
                                                 അങ്ങനെയല്ലേച്ചീ

ഒരു കൂരയ്ക്കുകീഴിൽ ഇത്തിരി സമയമെങ്കിലും പ്രായമായവരോടൊപ്പം ആഘോഷി
ക്കുമ്പോൾ തലമുറകളുടെ വിടവില്ലാതാകുന്നു.പുതിയ തലമുറയിൽ സ്നേഹം അപ്ര
ത്യക്ഷമാവാതിരിക്കണമെങ്കിൽ അഛനുമമ്മയും മാത്രം പോര.മുത്തച്ഛനും മുത്തശ്ശിയും 
മറ്റു ബന്ധുക്കളുമൊക്കെ സ്വന്തക്കാരായുണ്ടാവണം.അതിനുവേണ്ടിയല്ലേ നമ്മൾ ഓണ
വും വിഷുവും പെരുന്നാളുമൊക്കെ ആഘോഷിക്കുന്നത്.


                                       എന്റെ പൊന്നുമോളൊറ്റക്കായിപ്പോയോ?
         

Monday, October 10, 2011

മനസ്സിലൊളിപ്പിച്ചൊരു മയിൽപ്പീലിത്തുണ്ട്

              ഒ.എൻ.വി.യിൽനിന്നും സമ്മാനം സ്വീകരിക്കുന്ന വിദ്യാർഥി 

പ്രതീക്ഷിക്കാത്തൊരു പുണ്യമായി ഒക്ടോബറിലെ ആദ്യഞായറാഴ്ചയണ
ഞ്ഞു.മലയാളത്തിന്റെ സൂര്യതേജസ്സിനെ നമസ്കരിക്കാൻ ഭാഗ്യമുണ്ടായ 
ദിവസം. പൊൻ‌തൂവലേന്തിയ കൈ നെറുകയിലനുഗ്രഹവർഷം ചൊരി
ഞ്ഞപ്പോൾ അന്നവിടെകൂടിയവരിലേറ്റവും  ഭാഗ്യവതി ഞാനാണെന്നു
തോന്നി
.ഒ.എൻ.വിയുടെ മാന്ത്രികസ്പർശത്താൽ മയിൽപ്പീലി പുരസ്കാരത്തിനും 
ഭാഗ്യം തികഞ്ഞു.മലബാറിനുള്ളിലേക്ക് മഹാകവിയെ ആനയിക്കാനായ
തിൽ സംഘാടകർക്കഭിമാനിക്കാം.
വർഷങ്ങൾക്കുമുമ്പ് ആവണിപ്പാടത്തിറങ്ങി കൊയ്ത്തുകാരുടെ പായ്യാരം
കേട്ടു. പേരറിയാതൊരു പെൺ‌കുട്ടിയെത്തേടി ഗോതമ്പുപാടത്തലഞ്ഞു.
അപ്പോഴെല്ലാം എന്റെ പ്രിയപ്പെട്ട കവിയെ മനസ്സുകൊണ്ട് തൊട്ടു. അദ്ദേഹ
ത്തിനു ഞാൻ പേരറിയാതൊരു പെൺ‌കിടാവുമാത്രം.എന്നെങ്കിലും എന്റെ
പേര് പറഞ്ഞുകൊടുക്കാനാവുമെന്ന് ഞാൻ കരുതിയിരുന്നില്ല.
 2011 ലെ മയിപ്പീലി പുരസ്കാര വിതരണ പരിപാടിയിൽ പങ്കെടുക്കാൻ 
സംഘാടകരയച്ച കാർഡിൽ പുഞ്ചിരിതൂകുന്ന സൌമ്യമുഖമെന്നോടു ചോദിച്ചു.
‘നീ വരില്ലേ?’
 ഞാൻ വരും.ഭൂമിയുടേയും പെണ്ണിന്റേയും കണ്ണീരുകാണുന്ന  കവിയെ 
നേരിൽ കാണണം.സ്ത്രീയെ പെങ്ങളുമമ്മയും പത്നിയും മകളുമായി 
അംഗീകരിക്കുന്ന കവിയുടെ പെങ്ങളോ മകളോ ആവണമെനിക്ക്.

എന്റെ മനസ്സെത്തുന്നിടത്ത് ശരീരത്തെ കൊണ്ടുപോകാനാവില്ല.അതി
നാരെങ്കിലും കനിയുക തന്നെ വേണം.കനിവുള്ളവർ എനിക്കു ചുറ്റുമുണ്ടെ
ങ്കിലും സാധുകല്യാണമണ്ഡപത്തിൽ സമയത്തിനെത്താൻ സാധിച്ചില്ല.
പ്രിയകവിയെ കണ്ണൂരെങ്ങനെയാണ് സ്വീകരിച്ചതെന്നു കാണാനും 
കഴിഞ്ഞില്ല.ഞാനെത്തുമ്പോൾ അദ്ദേഹം തിങ്ങിനിറഞ്ഞ സദസ്സി
നോട് മറുപടി പറയുകയായിരുന്നു.

സ്നേഹം തുളുമ്പുന്ന വാക്കുകൾ മയിൽപ്പീലിത്തുണ്ടുകളായി പെറ്റു
പെരുകുന്നു.പറ്റുന്നത്ര ഞാൻ പെറുക്കിയെടുത്തു.പ്രസംഗം അവസാ
നിപ്പിച്ചിരുന്നപ്പോൾ  ഹൃദയത്തിനു ഭാരമേറി.അസ്ഥാനത്തായി
പ്പോയോ എന്റെ മോഹം.കണ്ടൊരുവാക്കു മിണ്ടണമെന്നുണ്ട്.
ഇരിക്കുന്നിടത്തുപോയി കാണാനെനിക്കാവില്ല.അങ്ങനെ പിന്തി
രിഞ്ഞാൽ ഒരുവട്ടം കൂടിയവസരമുണ്ടായെന്നും വരില്ല.അപ്പോൾ 
ഏതുവഴിക്കെങ്കിലും ശ്രമിക്കണമെന്നെന്റെ ബുദ്ധിയുപദേശിച്ചു.

കുഞ്ഞിരാമേട്ടനോട് എന്റെ സങ്കടം പറഞ്ഞു.അദ്ദേഹം ആരോ
ടൊക്കെയോ പറഞ്ഞു.ഒരാൾ കവിയെ അറിയിച്ചു.ഇറങ്ങുമ്പോൾ 
വരാമെന്നദ്ദേഹം ആർദ്രതയോടെ സമ്മതിച്ചു.

സ്റ്റേജിൽ നിന്നുമിറങ്ങുമ്പോഴേക്കും ആൾക്കൂട്ടം പൊതിഞ്ഞു.
എല്ലാവരും അദ്ദേഹത്തിന്റെ കൈയൊപ്പിനുവേണ്ടി മത്സ
രിക്കുകയാണ്.എന്റെ മനസ്സിടിഞ്ഞു.ആ തിരിക്കിനിടയിലേക്ക് 
കയറാനാവില്ല.അമ്മയുടെ കൈ പിടിച്ച്പതുക്കെ എഴുന്നേൽക്കാ
നൊരു ശ്രമം നടത്തി.രണ്ടുമൂന്നടി മുന്നോട്ടുവെച്ചു.തള്ളലിൽ 
വീഴുമെന്നുതോന്നിയപ്പോൾ പിന്നോട്ടുമാറി.

 ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി അദ്ദേഹം കസേരയിലിരുന്നു.ആരോഗ്യമുള്ള
വർ എന്നിട്ടുമെന്നെ പിൻ‌നിരയിലാക്കി.രക്ഷയില്ലെന്നു പിറുപിറുത്തപ്പോൾ 
ഒരാൾക്ക് ദയതോന്നി വഴിയൊരുക്കിത്തന്നു.കവിക്ക് സമർപ്പിക്കാൻ കൈ
യിൽ സൂക്ഷിച്ചിരുന്ന എന്റെ കവിത താഴെവീണു.ആരോ എടുത്തുതന്നു.
ഭാഗ്യം.അദ്ദേഹത്തിനെന്റെ പ്രയാസം മനസ്സിലായി.
 നടക്കാൻ പ്രയാസമുണ്ടെങ്കിലും കവിതയിൽ പിച്ചവെക്കാൻ ശ്രമിക്കുന്നു
വെന്ന് പറഞ്ഞുകൊണ്ട് കവിത അദ്ദേഹത്തിനു നൽകി.ആ കുട്ടിക്ക് ഇരി
ക്കാൻ സ്ഥലം കൊടുക്കൂ എന്നദ്ദേഹം കല്പിച്ചപ്പോൾ അടുത്തിരുന്ന ആൾ 
എഴുന്നേറ്റുമാറി.
 അദ്ദേഹമെന്നെ അടുത്തിരുത്തി.സ്നേഹത്തോടെ അണച്ചുപിടിച്ചു.എന്റെ 
തലയിൽ കൈവെച്ചനുഗ്രഹിച്ചു.കുശലംചോദിച്ചു.മതി.എനിക്കു  തൃപ്തിയായി.
എന്റെകാവ്യജീവിതത്തിടനീളം അങ്ങയുടെ അനുഗ്രഹം ഉപ്പായലിഞ്ഞു 
രുചി ചേർക്കുമെന്ന വിശ്വാസത്തോടെ ഞാൻ മുന്നോട്ടുപോകാൻ 
ശ്രമിക്കും.