Tuesday, July 31, 2012

ആടുജീവികള്‍

ഇന്നലെയൊരു തീര്‍ഥയാത്ര.
പിന്‍വിളികള്‍ കേള്‍ക്കാതെ.
പിന്‍തിരിഞ്ഞുനോക്കാതെ
ബെന്യാമന്‍ കാണിച്ച വഴികളില്‍
തീമലകളം തീപ്പാതകളും.
ആടുജീവിതത്തിന്നേടുകളില്‍
കയറിയുമിറങ്ങിയും
വെന്തുപോയ കാലുകള്‍
നീട്ടിവെച്ചെത്തിയത്
കത്തുന്ന കാഴ്ചയില്‍.
മസറയില്‍ വെള്ളംനിറച്ച്;
കച്ചിയും പോച്ചയും നിറച്ച്;
അര്‍ബാബിന്‍ മൂളിപ്പറക്കും
ചാട്ടയ്ക്ക്
മുതുക് വളച്ച് ;
പോച്ചക്കാരി രമണിക്കും
മേരി മൈമുനക്കും
അറവുറാവുത്തര്‍ക്കും
മറ്റനേകര്‍ക്കുമിടയില്‍
ആടുജീവിയായ്
മാനസാന്തരപ്പെട്ടവന്‍
ആടിനേഭദം കല്‍പ്പിച്ച്
അലിഞ്ഞുപോകുമാണത്തം പേറി
അക്കരപ്പച്ച കൊതിച്ച്
പണയപ്പെട്ട നരവേഷത്തില്‍
നരകത്തീയുകള്‍ വിഴുങ്ങിയവന്‍.
നരകാകാഗ്നിയില്‍
ദഹിക്കുമുടലില്‍
ജീവന്റെ തിരിനാളം
കെട്ടുപോകാത്തവനാടു നജീബ്.
മണല്‍ക്കാട്ടിലിന്നുമിവന്‍.
മസറയില്‍ വെള്ളം നിറച്ച്
മുട്ടനാടിന്‍ തൊഴികൊണ്ട് ;
ചാട്ടയടിക്ക് മുതുക് വളച്ച് ...
അഫഗാനിയോ, ഇന്തിയോ,
പാക്കിസ്ഥാനിയോ,
സൊമാലിയോ?
നജീബോ, നാരായണനോ,
മാത്തുക്കുട്ടിയോ ..?
ആരായാലെന്തരവയര്‍
നിറയാത്തമരത്വ -
മേറ്റുവാങ്ങിയവര്‍.
ആടായും മാടായുമാടുമിവ-
രന്ത്യനാളിലുയിര്‍ത്തെഴുന്നേറ്റ്
ചാട്ടവാറുകള്‍
കൈയിലേന്തുവാന്‍.