Tuesday, December 20, 2011

വിമർശനാത്മക പ്രണയം

അവസാനം സുകുമാർ അഴീക്കോടിനെ കാണാൻ വിലാസിനി
ടീച്ചറെത്തി.അഴീക്കോടൻ മാഷിനും വിലാസിനി ടീച്ചർക്കുമിനി
യൊരു പ്രണയത്തിന്റെ പൂക്കാലം ഉണ്ടാകുമോയെന്ന ആകാം
ക്ഷയിലായിരിക്കും അന്ന് കേരളക്കരയുറങ്ങാൻ പോയത് നാല്പ
ത്താറ് വർഷങ്ങൾക്ക് മുമ്പ് കൊഴിഞ്ഞുപോയൊരു പ്രണയത്തി
ന്റെ പേരിൽ പരസ്പരം ചെളിവാരിയെറിയാൻ തുടങ്ങിയിട്ട്
നാളുകളേറെയായി.അന്ന് ആഘോഷിച്ചവർക്കിന്നും വേണമെ
ങ്കിൽ ആഘോഷിക്കാം.അല്ല രാവിലെ തന്നെ ആഘോഷം
തുടങ്ങിയിരുന്നല്ലോ.
തൃശൂർ അമല ആശുപത്രിയിൽ അർബ്ബുദരോഗത്തിന്റെ കടുത്ത
വേദനയിൽ സംസാരിക്കാൻ പോലും പ്രയാസപ്പെട്ടുകിടക്കുമ്പോൾ
മാഷ് ഓർത്തു.വിലാസിനി ടീച്ചറിനെ.തന്റെ പഴയപ്രണയിനിയെ.
അദ്ദേഹം മനസ് തുറന്നു.‘എത്രയോ പേർ കാണാൻ വരുന്നു.അ
വർക്കെന്താ ഒന്നു വന്നാൽ.’ഇന്ത്യാവിഷൻ ലേഖകൻ ടീച്ചറെ വി
വരമറിയിച്ചപ്പോൾ ആ വിളിക്കുവേണ്ടി കാതോർത്തിരിക്കുകയായി
രുന്നു അവർ.വാശിയും വൈരാഗ്യവുമൊക്കെ ഒരു നിമിഷം കൊ
ണ്ടലിഞ്ഞുപോയി.തനിച്ചൊന്നു കാണാൻ.സങ്കടവും പരിഭവവും
പരസ്പരം പങ്കുവെക്കാൻ അവർകൊതിച്ചു.അവർ കണ്ടു.മിണ്ടി.
കാലമെത്ര കഴിഞ്ഞാലും തീവ്രമായ സ്നേഹം മറക്കാൻ കഴിയി
ല്ലെന്ന് അങ്ങനെയവർ തെളിയിച്ചു.ഒരു സന്യാസിനിയെപ്പോലെ
ജീവിതത്തിന്റെ നീണ്ടകാലം പിന്നിട്ട ടീച്ചർക്ക് തന്റെ പ്ര
ണയം മറ്റുള്ളവരുടെ മുന്നിൽ ഒളിച്ചുവെക്കേണ്ടൊരു അശ്ലീലമല്ല.
ഒരു സ്ത്രീക്കുമാത്രം കഴിയുന്ന സ്നേഹത്തോടെ,ദയയോടെ
അവർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.‘എനിക്കൊരുവിഷമവുമില്ല.
എല്ലാം എന്റെ വിധിയാണ്.’
വേണമെങ്കിൽ അവർക്കാ വിധിയെ മാറ്റിമറിക്കാമായിരുന്നു.സുന്ദ
രിയും വിദ്യാസമ്പന്നയുമായൊരു സ്ത്രീക്ക് ഇങ്ങനെയൊരു ഏകാ
ന്തവാസത്തിന്റെ വിധി ഒരിക്കലുമുണ്ടാകുമായിരുന്നില്ല.അവർ ആ
വിധിയെ സ്വയം വരിച്ചതാണ്.എന്തിനാണെന്ന് സാമാന്യബുദ്ധിയു
ള്ളവർ ചോദിച്ചേക്കാം.ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടു
ണ്ടെങ്കിൽ അയാളെ മറന്നിട്ട് മറ്റൊരാളെ സ്നേഹിക്കാൻ പ്രയാ
സമായതുകൊണ്ടെന്ന ലളിതമായ ഉത്തരം പലർക്കും ദഹിക്കില്ല.
കാരണം അവർ അത്തരത്തിൽ ആരേയും സ്നേഹിച്ചിട്ടില്ലല്ലോ.
അത്രയ്ക്കും സ്നേഹിച്ചതുകൊണ്ടാണല്ലോ എത്രയൊക്കെ ആ
ക്ഷേപിച്ചിട്ടും നാല്പത്താറ് കൊല്ലങ്ങൾക്കുശേഷം അദ്ദേഹത്തെ
തേടി വന്നത്.കഴിഞ്ഞതെല്ലാം പൊറുത്തത്.തന്റെ കൂടെ വന്നാൽ
പൊന്നുപോലെ നോക്കിക്കോളാമെന്നുപറഞ്ഞത്.നഷ്ടപ്പെട്ടുപോയ
ജീവിതം കൈപ്പിടിയിലൊതുക്കി സന്തോഷത്തോടെ ഇനിയും കഴി
യാമെന്ന കൊതികൊണ്ടല്ല.‘ഞാൻ സ്നേഹിച്ചിരുന്നു.എന്റെ
സ്നേഹമൊരു കള്ളമല്ല.ഇപ്പോഴും ഞാൻ സ്നേഹിച്ചുകൊണ്ടിരി
ക്കുന്നു.’ഇങ്ങനെ അദ്ദേഹത്തോടും ലോകത്തോടും ഉറക്കെ വിളി
ച്ചുപറയുകയാണവർ.
എന്തിനായിരുന്നു അവർ പിരിഞ്ഞത്?എന്തിനായിരുന്നു പരസ്പരം
പിണങ്ങിയത്?പിന്നെന്തിനായിരുന്നു മറക്കാതിരുന്നത്?സുകുമാർ
അഴീക്കോട് പറഞ്ഞതൊന്നും അന്നും ഇന്നും ആരും വിശ്വസിച്ചു
എന്ന് തോന്നുന്നില്ല.വിവാഹംകഴിക്കാഞ്ഞത് മഹാഭാഗ്യമായിരുന്നു.
രക്ഷപ്പെടുകയായിരുന്നു എന്നൊക്കെ ചുറ്റിലുമുള്ള ആൾക്കൂട്ടത്തെ
വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹമത് സ്വയം വിശ്വസി
ച്ചിരുന്നില്ല എന്ന് ഇപ്പോഴെങ്കിലും തെളിഞ്ഞല്ലോ.രോഗംഎല്ലാ
പൊയ്മുഖങ്ങളേയും പിച്ചിച്ചീന്തും.
എനിക്കറിയാം.അദ്ദേഹവും അത്രയേറെ ടീച്ചറെ സ്നേഹിച്ചിരുന്നു.
അദ്ദേഹമെഴുതിയ പ്രണയലേഖനം കണ്ടിട്ട് തനിക്കാരുമിത്തരത്തി
ലൊന്നെഴുതിയില്ലല്ലോ എന്ന മാധവിക്കുട്ടിയുടെ നിരാശയെപ്പറ്റി
ഞാൻ കേട്ടിട്ടുണ്ട്.അപ്പോൾപിന്നെന്താണ് സംഭവിച്ചത്.പല പുരു
ഷന്മാർക്കുമുള്ള പിൻവലിയലാണോ?കാരണമെന്തോ ആവട്ടെ.
പ്രണയവും ജീവിതവുമൊന്നും മലയാളിക്ക് സ്വന്തമല്ലല്ലോ.മറ്റാരൊ
ക്കെയോ തീരുമാനിക്കുന്നതനുസരിച്ച് മലയാളി ജീവിച്ചുതീർക്കുന്നു.
ആരെയൊക്കെയോ ബോധ്യപ്പെടുത്തി നല്ലപിള്ള ചമഞ്ഞു കാലം
കഴിക്കും.മറ്റുള്ളവരുടെ മുന്നിൽ ഇമേജ് സൂക്ഷിക്കാൻ സ്വന്തം ഹൃ
ദയത്തോട് അനീതി കാണിക്കും.അതിനിടയിൽ സ്വന്തം ഇഷ്ടങ്ങ
ളും ആഗ്രഹങ്ങളും മരവിച്ച് മൃദുലവികാരങ്ങളെല്ലാം കരിഞ്ഞുപോയി
ല്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇഷ്ടപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുക എന്നത് ഏതൊരാളുടെയും
അവകാശമാണ്.ആവശ്യമാണ്.അത് പാടില്ല എന്നുപറയാൻ സമൂഹ
ത്തിനോ,ബന്ധുക്കൾക്കോ അധികാരമില്ല.പലപ്പോഴും ഇല്ലാത്ത അധി
കാരം പ്രയോഗിച്ചിട്ടാണ് പലരുടേയും ജീവിതത്തെ നശിപ്പിക്കുന്നത്.

ഇത് എന്റെ ജീവിതം.എനിക്കിഷ്ടമുള്ളവരോടൊപ്പം ഞാൻ ജീവിക്കും
എന്നുപറയാനുള്ള തന്റേടം വിലാസിനി ടീച്ചർ കാണിച്ചു.അതുകൊണ്ടാണ്
എന്റെ കൂടെ പോരുന്നോ എന്ന് മറ്റുള്ളവരുടെ മുന്നിൽ വെച്ച് അവർ
സുകുമാർ അഴീക്കോടിനോട് ചോദിച്ചത്.അത് കേൾക്കാനുള്ള മഹാഭാഗ്യം
എനിക്കുണ്ടായി എന്ന് അദ്ദേഹം തിരിച്ചുപറഞ്ഞു.സ്വന്തം ജീവിതം കൊണ്ട്
അദ്ദേഹം അത് തെളിയിക്കുമോ? നമുക്ക് കാത്തിരുന്ന് കാണാം.

Saturday, December 17, 2011

ആകാശവാണി കണ്ണൂർ .ശ്രീതിലകം പരിപാടി

17-12-2011ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ആകാശവാണി കണ്ണൂർ നിലയത്തിൽ
ശ്രീതിലകം പരിപാടിയിൽ ഞാൻ അവതരിപ്പിച്ച എന്റെ കവിതകൾ.അമൃതം തേടിയും അറവുമാടുകളും


http://www.4shared.com/audio/mOCX35Ro/Untitled__5_.html

Friday, December 9, 2011

ബ്യൂട്ടിഫിൾ ഈസ് ബ്യൂട്ടിഫുൾ

 ഇന്നലെ തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടു.ബ്യൂട്ടിഫുൾ.സംവിധാനം
വി.കെ പ്രകാശ് ആണെങ്കിലും അനൂപ് മേനോന്റെ സിനിമ എന്നാണ്
പറയേണ്ടത്.തിരക്കഥ,സംഭാഷണം,ഗാനരചന,അഭിനയം ഒക്കെ അ
നൂപ് മയം.അപ്പോൾ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.എന്താ
യാലും സിനിമ എനിക്കിഷ്ടമായി.
കഴുത്തിനു താഴെ തളർന്ന സ്റ്റീഫൻ ലൂയിസെന്ന കോടീശ്വരനായി ജയ
സൂര്യയുംപാട്ടുകാരനും കൂട്ടുകാരനുമായി അനൂപ് മേനോനും.ആദ്യമായി അ
ത്രയും ആർദ്രമായി പെരുമാറിയ പഴയ സഹപാഠിയിൽ ആ നന്മ ഇപ്പോഴു
മുണ്ടോയെന്ന സ്റ്റീഫന്റെ ചോദ്യത്തിന് ജോണിനുത്തരം പറയാൻ കഴിയു
ന്നില്ല.വളർച്ചക്കിടയിൽ എവിടെയൊക്കെയോ അതിലേറെയും കളഞ്ഞു
പോയെന്ന് സ്റ്റീഫനെപ്പോലെ തന്നെ ജോണിനുമറിയാം.കോടികൾ സ്വന്ത
മാക്കാൻ സ്റ്റീഫന്റെ കസിൻ പീറ്റർ തന്റെ കീശയിൽ സ്റ്റീഫനെ കൊല്ലാനുള്ള
വിഷം വെച്ചുതന്നിട്ടുണ്ടെന്ന് അറിയിക്കാനുള്ള നന്മ ജോണിൽ അവശേഷി
ച്ചത് ആശ്വാസമായി തോന്നി.
നിഷകളങ്കതയുടെയും നന്മയുടെയും അവതാരമായി വന്ന മേഘ്നാ 
രാജിന്റെഅഞ്ജലി അമ്പരപ്പിച്ചുകളഞ്ഞു.അലക്സിന്റെ കാമുകിയും വെപ്പാട്ടി
യുമായ അവൾ സ്റ്റീഫനെ അലക്സിനുവേണ്ടി കൊല്ലാനാണ് ഹോംനേ
ഴ്സായവതരിച്ചതെന്നറിഞ്ഞപ്പോൾ സിനിമ കണ്ടുകൊണ്ടിരുന്ന ചെറുപ്പ
ക്കാർ നായിന്റെ മോളെന്ന് അമർഷത്തോടെ പറയുന്നതുകേട്ടു.മേഘ്ന
യ്ക്ക് കഥാപാത്രമായി മാറാൻകഴിഞ്ഞതിൽ അഭിമാനിക്കാം.
ജോണിന്റെ ഡോക്ടർ മോഹം മനസ്സിൽ നിറച്ച് കയറി വന്ന അനിയത്തി
യെ കണ്ടപ്പോൾ അവളെക്കൊണ്ട് എന്തെങ്കിലും ഒപ്പിച്ചേക്കാമെന്നൊരു
പൈങ്കിളിച്ചിന്ത എന്റെ തലയിലൂടെ കടന്നുപോയി.സ്റ്റീഫനുമായി ഒന്ന് 
ബന്ധിപ്പിച്ചേക്കാമെന്നൊരു തോന്നൽ.പക്ഷേ,ഒന്നുമുണ്ടായില്ല.അവൾ 
വന്നപോലങ്ങ് പോയി.ബാത്റൂമിന്റടുത്തുന്ന് അയാളൊന്ന് ശ്രമിച്ചു.സമ്മ
തിച്ചില്ല.എന്തേ സമ്മതിക്കാഞ്ഞത് എന്ന സ്റ്റീഫന്റെ ചോദ്യത്തിന് എനി
ക്കൊരു മൂഡില്ലായിരുന്നുഎന്ന് കൂളായിപറയുന്ന കന്യക പേരുകൊണ്ടും 
ഒന്ന് കൊട്ടുന്നുണ്ട്.പേരിൽമാത്രമേയുള്ളുവെന്നതിന് അതെപ്പൊഴേ പോയി 
എന്നാണവളുടെ ഉത്തരം.ഒരു മൊട്ടുസൂചികൊണ്ട് ഊതിവീർപ്പിച്ച സംഭവ
ങ്ങളുടെ കാറ്റ് കളയുന്ന വിദ്യ.
തളർന്നുകിടക്കുന്ന സ്റ്റീഫൻ ഗന്ധത്തിലൂടെയാണ് സ്ത്രീയെ അറിയുന്നത്.
കുളിച്ചോയെന്നു ചോദിക്കുമ്പോൾ ഇഷ്ടമായെങ്കിൽ കുളിക്കുന്നേയില്ലെന്ന 
മറുപടി.എന്റെ ബാത്‌റൂമിലെ സോപ്പിനിത്ര മണമോയെന്ന അതിശയം.
ഡോക്ടർ ഉപയോഗിക്കുന്ന പെർഫ്യൂം ഏതെന്ന് അന്വേഷിക്കുമ്പോഴേ 
പ്രേക്ഷകന്റെമൂക്കിലും സ്ത്രീ ഒരു ഗന്ധമായി നിറയുന്നു.
കുഞ്ഞിഷ്ടങ്ങളിലൂടെ പ്രകടമാവുന്ന സ്ത്രീപുരുഷബന്ധങ്ങൾ.തീക്ഷ്ണ
മായപ്രണയമില്ല.അതുകൊണ്ടുതന്നെ നൈരാശ്യവുമില്ല.അത് കാലികമാ
യൊരു പ്രകടനമായി വിലയിരുത്തപ്പെടണം.ഭർത്താവ് ആയാൽ നല്ലൊരു 
ബന്ധം തകർന്നുപോകുമെന്ന് കരുതി കാമുകനെ വിവാഹം കഴിക്കാത്ത 
പ്രവീണയുടെ ഡോക്ടർ കാലത്തിന്റെ പ്രതിനിധി തന്നെ.വർഷത്തിലൊ
രിക്കൽ കാമുകനെ കാണുമ്പോഴുള്ള ആവേശം എന്നും കണ്ടാൽ തീർന്നു
പോകും.പിന്നെ കാമുകനും ഭർത്താവും തമ്മിലെന്തു ഭേദം? കുട്ടികളെപ്രതി 
പരസ്പരം സഹിക്കുന്ന ദമ്പതികളോട് ചോദിച്ചാൽ മറ്റെന്തുത്തരമാണ് 
കിട്ടുക.
ഇതൊക്കെ എനിക്കിഷ്ടമാകാനുള്ള കാരണങ്ങളാണ്.അതിലേറെയിഷ്ടം 
അതിലെ കുറുമൊഴികളാണ്.അതിൽ ചിലതൊക്കെ എന്നോട് ആരൊ
ക്കെയോപറഞ്ഞതാണല്ലോ.പലതും ആരോടൊക്കെയോ ഞാനും പറഞ്ഞി
ട്ടുണ്ടല്ലോ.എന്റെ സഹോദരൻ ആദ്യമായി ബൈക്ക് വാങ്ങിയപ്പോൾ എനി
ക്കതിലൊന്ന്കയറാൻ മോഹം തോന്നി.അത് പ്രകടിപ്പിച്ചപ്പോൾ എന്നെ 
അതിലിരുത്തിഓടിക്കാനുള്ള ധൈര്യമവനില്ല.കെട്ടിയിട്ടാൽ മതിയെന്നു പറ
ഞ്ഞിട്ടും അവനനുസരിച്ചില്ല.പെങ്ങളെ ഇട്ടുപൊട്ടിച്ചവനെന്ന പഴി എന്തിനു 
കേൾക്കണം.

സ്കൂളിൽ താഴത്തെ കെട്ടിടത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ
പന്ത്രണ്ടു പടികളിറങ്ങാൻ കഴിയാതെ കുന്നും കുണ്ടും നിറഞ്ഞ വളഞ്ഞ വഴി
യിലൂടെ മറ്റള്ളവരുടെ ചുമലിൽ പിടിച്ച് നീങ്ങാൻ തയ്യാറെടുക്കുമ്പോൾ സഹ
പ്രവർത്തകൻ ബൈക്കിൽ താഴെ കൊണ്ടുവിടാമെന്നായി.കെട്ടിയാൽ 
കയറാമെന്ന് പറഞ്ഞപ്പോൾ കെട്ടാനൊന്നും വയ്യെന്നവനും.അവന്റെ തമാ
ശയ്ക്കുനേരെ ഓ..യെന്ന് ചുണ്ട് കൂർപ്പിച്ചപ്പോൾ മനസ്സിലോർത്തു.നല്ല 
പ്രായത്തിൽഏതെങ്കിലും കോന്തൻ കെട്ടിയെടുത്തിരുന്നെങ്കിൽ നിന്നോളം 
പോന്നൊരുത്തൻ അമ്മേയെന്നെന്നെ നീട്ടി വിളിച്ചേനെ.
 ‘ജോൺ എന്നെയൊന്നതിൽ കയറ്റി നഗരത്തിലൂടെ ഓടിക്കാമോ?’
‘എങ്ങനെ?’
‘കൊച്ചുകുട്ടികളെപ്പോലെ കെട്ടിയിട്ട്.ഈ ബാഗൊക്കെ കെട്ടിയിടുമ്പോലെ.’
എന്നെയതുപോലെ കെട്ടിയിട്ട് ആരും ബൈക്കോടിച്ചില്ലല്ലോ.നഗരക്കാഴ്ച്ച
കൾ കാണിച്ചില്ല.മഴ നനയിച്ചില്ല.
‘ആദ്യം എന്റെ ഓഫർ ജോൺ സ്വീകരിച്ചില്ല.പിന്നെ ഇപ്പൊഴെന്തുപറ്റി?’
‘പണത്തിന്റെ പ്രയാസം കൊണ്ട്’
‘അല്ലാതെ സഹതാപം കൊണ്ടല്ല?’
‘എന്നാത്തിന്? എന്റെ വീടിനടുത്തൊരാളുണ്ട്.രണ്ടുകൈയും രണ്ടുകാലുമില്ല.
ടെലിഫോൺ ബൂത്തിലേക്ക് നിരങ്ങിയാണ് പോകുന്നത്.അത് കണ്ടാ ഞാൻ വളർന്നത്.സാറിനിതെന്നാത്തിന്റെ കുറവാ?’
അതെ.ജോൺ പറഞ്ഞതാ നേര്.എനിക്കൊന്നിന്റ്റേയും കുറവില്ല.അതു
കൊണ്ട് സെന്റടിച്ചാലും സെന്റിയടിക്കേണ്ട.