പതിറ്റാണ്ടുകൾ തെളിമയേറ്റിയ
സ്നേഹത്തിന്‍ തെളിനീരായൊഴുകി
സ്നേഹമുദ്ര ചാര്‍ത്തിയെൻ വലംകവിളിൽ നീ.
വേര്‍പാടിന്നിരുപാതകളിൽ
യാത്രയാകും വേളയിൽ
അറിയുന്നു ഞാൻ
നമുക്കുള്ളിലുണ്ട് കുഞ്ഞിടങ്ങൾ.
റോസാപ്പൂദളങ്ങൾ പോൽ മൃദുലം.
സുരഭില സുമധുര മധുവുമതിലാവോളം
നാമുള്ള കാലത്തോളം നുകരാൻ.