Monday, November 28, 2011

കത്ത്

ബഹുമാനപ്പെട്ട തമിഴുനാട് മുഖ്യമന്ത്രീ,
             ഞങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. 
ജീവൻ ഏതുനിമിഷവും പ്രളയജലത്തിൽ മുങ്ങിമറയുമെന്ന ഭീതി
യിൽ കഴിയുമ്പോൾ ഞങ്ങളെങ്ങനെയുറങ്ങും?നൂറ്റിപ്പതിനാറ് 
വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡെമോക്ലസിന്റെ 
വാൾ പോലെ ഞങ്ങളുടെ ജീവനു മുകളിൽ തൂങ്ങിക്കിടക്കുന്ന കാര്യം 
മറ്റാരേക്കാളും താങ്കളറിയണം.നാല്പത് ലക്ഷം ജനങ്ങളും അഞ്ച് ജി
ല്ലകളും നൂറ്റിപ്പതിനാറ് വർഷങ്ങളായി സംഭരിച്ചുവെച്ച വെള്ളപ്പാച്ചി
ലിൽ മറഞ്ഞുപോയാൽ താങ്കൾ എന്തുചെയ്യും?അപ്പോഴും തമിഴ്നാട്ടി
ലെ അഞ്ചു ജില്ലകളിലെ സമ്പൽ‌സമൃദ്ധി നിലനിർത്താൻ താങ്കൾക്ക്
കഴിയണം.അവ മരുഭൂമിയാകാതെ സൂക്ഷിക്കുകയും വേണം.അങ്ങ
നെ ആചന്ദ്രതാരം തമിഴ് മണ്ണിൽ തമിഴ്മക്കളുടെ കൈയടിയും വാങ്ങി 
സുഖമായി വാഴാമല്ലോ .
മുഖ്യമന്ത്രിയുടെ സിംഹാസനത്തിൽ ഭരണത്തിന്റെ സർവസൌഭാഗ്യ
ങ്ങളും അനുഭവിച്ച് കഴിയുന്ന താങ്കൾ നാല്പത് ലക്ഷം ജീവനെക്കുറിച്ച് 
എന്തിനു വേവലാതിപ്പെടണം!താങ്കളുടെ പക്കൽ പണ്ടെപ്പൊഴോ 
ആർത്തി പെരുത്ത ഭരണാധികാരികൾ ചാർത്തിത്തന്ന തൊള്ളായിര
ത്തിത്തൊണ്ണൂറ്റൊമ്പത് കൊല്ലത്തെ പാട്ടക്കരാ‍റുണ്ടല്ലോ.അത് കാക്ക
ത്തൊള്ളായിരമാക്കിയില്ലല്ലോ എന്നാശ്വസിക്കാനല്ലേ പാവം പ്രജ
കൾക്കാവൂ.ഭരണാധികാരികളെ ദൈവമായി കാണേണ്ടവരല്ലേ ഞ
ങ്ങൾ.
ഭൂമീദേവി തന്നിലേല്പിച്ച ഭാരംകൊണ്ട് ക്രുദ്ധയായി ഞെട്ടിവിറക്കുമ്പോൾ 
ജീവനെ ഒളിപ്പിക്കാനിടമില്ലാതെ അലറിവിളിച്ചോടുകയാണ് ഞങ്ങൾ.
എന്നാലും താങ്കളുടെ സിംഹാസനത്തിന് ഇളക്കം തട്ടില്ലെന്നറിയാം.അ
തുകൊണ്ട് താങ്കൾ കേരളമക്കളെ മുക്കിക്കൊല്ലാനുള്ള പിടിവാശി ഇനിയും 
ഉപേക്ഷിക്കാൻ സാധ്യത കാണുന്നില്ല.
എങ്കിലും ഞങ്ങൾ താങ്കളെ ഒന്നോർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.താങ്കളും 
ഒരു സ്ത്രീയാണ്.സ്ത്രീ അമ്മയാണ്.അമ്മ സ്വന്തം പ്രാണനേക്കാൾ മക്ക
ളെ സ്നേഹിക്കും.വേണ്ടിവന്നാൽ മക്കൾക്കുവേണ്ടി സ്വന്തം പ്രാണനുപേ
ക്ഷിക്കും.ഒരിക്കലും മക്കളുടെ പ്രാണനെടുക്കില്ല.പ്രാണൻ കൊടുക്കുന്നവളാ
ണമ്മ.താങ്കളുടെചുണ്ടിന്റെ കോണിൽ ഒരു പരിഹാസച്ചിരി വിരിയുന്നത് ഞ
ങ്ങൾക്കിപ്പോൾ കാണാം.അതിന്റെ അർത്ഥമിതായിരിക്കാമെന്ന് ഞങ്ങൾക്കൂ
ഹിക്കാൻ കഴിയുന്നുണ്ട്.താങ്കളുടെ മക്കൾ തമിഴ് മ്ക്കളാണെന്ന് മറന്നുപോ
യോ വിഡ്ഢികളേയെന്നാണല്ലോ.അവിടെ താങ്കൾക്ക് തെറ്റി.അമ്മയ്ക്ക് 
എല്ലാമക്കളും ഒരുപോലെയാണ്.കേരളമക്കളെന്നോ തമിഴ് മക്കളെന്നോ 
അവളോർക്കില്ല.
അമ്മ എല്ലാവരേയും ഒരപകടത്തിനും വിട്ടുകൊടുക്കാതെ മാറോടണച്ചുപിടി
ക്കും.താങ്കളും അങ്ങനെ ചെയ്യണം.പ്രളയജലത്തിന് വിട്ടുകൊടുക്കാതെ ഈ 
മക്കളെ രക്ഷിക്കണം.ഇല്ലെങ്കിൽ സർവനാശമായിരിക്കും ഫലം.അങ്ങനെ 
സംഭവിച്ചാൽ ലോകചരിത്രത്തിലെ ഏറ്റവും ക്രൂരയായ പിശാചിനിയായി 
താങ്കൾ വാഴ്ത്തപ്പെടും.കാലം താങ്കൾക്കൊരിക്കലുംമാപ്പ് തരില്ല.ഞങ്ങളുടെ
ആത്മാക്കളും.
                               എന്ന്
                   ജീവനുവേണ്ടിയുള്ള യാചനയോടെ
                         കേരളമക്കൾ

Thursday, November 24, 2011

ഗൾഫ് വിശേഷങ്ങൾ


അങ്ങനെ എന്റെ ഗൾഫ് പര്യടനവും സാധിച്ചു.ഇന്നലെ രാത്രി നമ്മുടെ രാജ്യത്തേക്കുതന്നെ തിരിച്ചുവന്നു.വെറും ആറുദിവസംകൊണ്ട് യു.എ.ഇ.
പ്രജകൾ എന്റെ ഹൃദയം കീഴടക്കി.വരണ്ട മരുഭൂമിയിൽ സ്നേഹത്തിന്റെ തെളിനീരാണ് ഞാൻ കണ്ടത്.കുറെ സുഹൃത്തുക്കൾ വിളിച്ച് കുശലമന്വേ
ഷിച്ചു.അവരുടെ ജോലിത്തിരക്കും എന്റെ ടൂർ ടൈംടേബിളുമാണ് കൂടി
ക്കാഴ്ച്ച അനുവദിക്കാഞ്ഞത്.അത് എനിക്കും അവർക്കും മനോവേദന
യുണ്ടാക്കി.
നാട്ടുകാരായ സുഹൃത്തുക്കളും ഒരു ഫേസ്ബുക് സുഹൃത്തും ഒരു ബ്ലോഗ്
സുഹൃത്തും തിരക്കിനിടയിലും കാണാൻ സമയം കണ്ടെത്തുക തന്നെ ചെയ്തു.നാട്ടുകാർ വീട്ടിൽ വിരുന്നുതരാൻ ക്ഷണിച്ചെങ്കിലും എനിക്കതു സ്വീകരിക്കാൻ പറ്റിയില്ല.
ഫേസ്ബുക് സുഹൃത്ത് സജേഷ് എനിക്കിന്ന് സുഹൃത്തു മാത്രമല്ല.സഹോ
ദരനും മകനുമൊക്കെയാണ്.ഫുജൈറയിൽനിന്നും ദൂരങ്ങൾ താണ്ടി അവൻ
എന്നെ കാണാൻ വേണ്ടി ദുബായിലെത്തി.ഒരു ദിവസം മുഴുവൻ അവൻ എനിക്കുവേണ്ടി മാറ്റിവെച്ചു.ചക്രക്കസേരയുരുട്ടിയും താങ്ങിയും അവനെന്നെ കാഴ്ച്ചകൾ കാണിച്ചു.
അതൊക്കെ ഒരവകാശമായി ഞാൻ അനുഭവിച്ചു.മറ്റൊരാഹ്ലാദം പ്രിയപ്പെട്ട
ഫായി(സുനിൽ) മജ്ജയും മാംസവുമായി എന്റെ മുന്നിലവതരിച്ചതാണ്.
അദ്ദേഹം ജോലിക്കിടയിൽ എന്നെ ഒന്നു കാണാൻ ഓടിയെത്തിയതാണ്.
ഓഫീസിലും വീട്ടിലും അദ്ദേഹത്തിനിപ്പോൾ തിരക്കാണ്.ഒരു കുഞ്ഞുമോൾ 
പിറന്നിട്ട് മൂന്നുദിവസമേ ആയുള്ളൂ.അവളെ കാണണമെന്ന ആഗ്രഹം എ
നിക്ക് മനസ്സിലടക്കിവെക്കേണ്ടി വന്നു.
ഫായി വരുമ്പോൾ എനിക്കൊരു സമ്മാനവും കൊണ്ടുവന്നിരുന്നു.അദ്ദേഹം 
പോയതിനുശേഷം ഞാൻ പൊതിയഴിച്ചു.അതിശയവും സന്തോഷവും 
കൊണ്ട് എന്റെ കണ്ണ്‌ തള്ളിപ്പോയി.മനോഹരമായൊരു സാരി.സാ‍രിയെന്നു 
കേൾക്കുമ്പോൾ ഏതു പെണ്ണും ഒന്നിളകും.അപ്പോൾ അപ്രതീക്ഷിതമായി 
കൈയിൽ കിട്ടിയാലോ!ഞാനും അങ്ങനെയൊന്നിളകിപ്പോയി.
പിന്നേയും ഒരുപാട് വിശേഷങ്ങളുണ്ട്.അതൊക്കെ പിന്നാലെ.ഇപ്പോൾ ഞാ
നൊന്ന് നടുനീർക്കട്ടെ.

Tuesday, November 15, 2011

കുറിമാനം

ശ്ശി കാലായ് നിരീക്യാണ്.ഒന്ന് ഗൾഫ് രാജ്യത്തൊക്കെ പോണംന്ന്.ഇത് 
വരെ തരായില്യ.മോഹഭംഗത്തിൽ‌പ്പെട്ട് വലയുമ്പോൾ ദാ ഒരു വഴീങ്‌ട് 
തെളിഞ്ഞിരിക്യാ.ഗൾഫിൽ പോകാനേ.ദുബായില് ഈ മാസം പതി
നെട്ടിനേയ് പോകാംന്ന് അങ്ട് വെക്ക്യാ.അപ്പൊ എല്ലാരും ഓർക്ക്‌ണ്‌ണ്ടാ
വും.ദെന്തിനാപ്പൊ ഇങ്നൊര് നോട്ടീസെറ്ക്ക്ണേന്ന്.ആളോള് പോക്വേം 
വരികേം ഒക്കെ ചെയ്യില്ലേന്ന്.ത്തിരി കാരൂണ്ടേയ്.മറ്റാർക്ക്വല്ല.എനിക്കാ
ണേയ്.ഈ ഇന്ത്യാമഹാരാജ്യ്ത്തൂന്ന് വയ്യാത്ത കാലും വലിച്ചോണ്ട് അങ്ട് 
ചെല്ലുമ്പൊ വേണ്ടപ്പെട്ടോര്യൊക്കെ കാണണോന്ന്ണ്ടേർന്ന്.വേണ്ടപ്പെ
ട്ടോര്ന്ന്ച്ചാൽ ബ്ലോഗിലേയ് മിണ്ടീം പറീന്നോരേയ് ദുബായിലും കാണ്വല്ല്.
ആടീം ഈട്യല്ലായിറ്റ് ഉള്ളോരെങ്ങ്യനാപ്പാ തപ്പ്യെട്ക്ക്ണേ?അപ്പൊ ക
ണ്ടൊര് സൂത്റാന്ന് കൂട്ടിക്കൊ.ഇതെല്ലാരും കാണ്വല്ലാ.അത്പ്പൊ മമ്മദ് 
അങ്ട് പോയിക്കാണ്വാ വേണ്ടത്‌ന്നറ്യാം.മല ഇങ്ട് വരില്യാന്നും.
അപ്പൊ മമ്മദ് അങ്ടെത്തും.ദുബായില്.പതിനെട്ടിന്.പണീം തൊരോം
കയിഞ്ഞാല് കാണാൻ പറ്റ്വോന്ന് അറീക്കണേ.ചെവീല് വെച്ച് 
വിളിക്ക്ണ കുന്ത്രാണ്ടൂലേ.അത്‌ന്റെ സംഖ്യങ്ട് നെരത്ത്യാ മതീലോ.  

Friday, November 11, 2011

ആശ്വാസമായൊരു വിധി

തൃശൂർ അതിവേഗകോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു.
അങ്ങനെ ഒരു നരാധമനെങ്കിലും അർഹമായ ശിക്ഷ കിട്ടുന്നു.
നമ്മുടെ പെൺ‌കുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കാനുള്ള അവ
കാശം നിഷേധിക്കുന്ന പിശാചുക്കൾക്ക് ഇത്തരത്തിലുള്ള ശിക്ഷ 
നൽകിയേ തീരൂ.ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നത്
 സ്ത്രീ സമൂഹത്തിനു ഭീഷണിയാണെന്ന് കോടതി തിരിച്ചറിഞ്ഞി
രിക്കുന്നു.അതുകൊണ്ടുതന്നെയാണ് ബഹുമാനപ്പെട്ട കോടതി 
അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തി പ്രതിക്ക് പരമാവധി 
ശിക്ഷ നൽകിയത്.അപൂർവങ്ങളിൽ അത്യപൂർവമെന്ന് വാദിച്ച് 
സ്ഥിരം കുറ്റവാളിയായപ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊ
ടുത്ത പ്രോസിക്യുട്ടർ അഭിനന്ദനം അർഹിക്കുന്നു. ഇവിടെ നീതി
പീഠം നമ്മുടെ അവസാനത്തെ ആശയും ആശ്രയവുമാകുന്നു.
അത് എന്നും അങ്ങനെയാവട്ടെ എന്നു പ്രാർത്ഥിക്കുകയാണ്.

എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന 
ഒരു സാധാരണ പെൺ‌കുട്ടിയായിരുന്നു സൌ‌മ്യ. 2011 ഫെ
ബ്രുവരി 1ന് വൈകുന്നേരം അഞ്ചരയ്ക്ക് ഷൊറണൂർ പാസ്സ
ഞ്ചറിൽ നാട്ടിലേക്കുള്ള യാത്രയിൽ കാലനും അവളുടെ കമ്പാ
ർട്ട്മെന്റിൽ കയറി.ആളൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ അക്രമി
യോട് മൽ‌പ്പിടിത്തം നടത്തി പരാജയപ്പെടുമ്പോൾ സഹജീ
വികളുടെ സഹായത്തിനുവേണ്ടി അവൾ ഉറക്കെ നിലവിളിച്ചു.
മനസ്സാക്ഷി മരവിച്ചുപോയവർ ആ നിലവിളിക്കുനേരെ കാതു
കൾ കൊട്ടിയടച്ചു.ഗോവിന്ദച്ചാമിയെന്ന നിഷാദൻ വണ്ടിയിൽ 
നിന്നുവലിച്ചു താഴെയിടുന്നത് കണ്ടവർ കണ്ടില്ലെന്ന് നടിച്ചു 
കൂട്ടിക്കൊടുപ്പുകാരായി.തലയടിച്ചുവീണ് മുറിവേറ്റ് തീവ്രവേദ
നയിലും അവൾ അക്രമിയോട് പൊരുതി.മരണവേദനയിൽ 
പിടയുന്ന ശരീരം നരാധമൻ കടിച്ചുകീറി ഭക്ഷിച്ച് കാമത്തിന്റെ 
വിശപ്പടക്കുമ്പോൾ ബോധം മറഞ്ഞുപോയ പാവം പെൺ‌കുട്ടി.
നിന്റെ അമ്മ പറഞ്ഞതാണെനിക്ക് ആവർത്തിക്കാനുള്ളത്.
അപ്പോൾ നീ എന്തുമാത്രം വേദന അനുഭവിച്ചുകാണും.അത് 
വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല.
നിന്റെ അമ്മയ്ക്കൊപ്പം ഞാനും ഇന്ന് ഏറ്റവുമധികം സന്തോ
ഷിക്കുന്നു.ന്യായപീഠം ഗോവിന്ദച്ചാമിയെന്ന വൃത്തികെട്ട ജന്തു
വിന് മരണം വിധിച്ചതിൽ.എങ്കിലും എന്റെ ആശങ്ക ഇപ്പോഴും 
നിലനിൽക്കുന്നു.ഗോവിന്ദച്ചാമിമാർ ഇനിയുമുണ്ടല്ലോ നമ്മുടെ
യിടയിൽ.അറിഞ്ഞുമറിയാതെയും അവരെസഹായിക്കാനുമാ
ളുണ്ടല്ലോ.സമൂഹം മൊത്തം കുറ്റവാളിക്കെതിരെ അണിനിര
ന്നപ്പോഴും ഗോവിന്ദച്ചാമിയെ സഹായിക്കാൻ ഡോക്ടർ 
ഉന്മേഷിനെപ്പോലുള്ളവർ മൊഴികൊടുക്കുന്നത് അപകടക
രമായ അവസ്ഥ നിലനിൽക്കുന്നു എന്നതിനു തെളിവാണ്.

ഇനിയൊരു പെണ്ണിനും സൌ‌മ്യയുടെ ഗതിയുണ്ടാവരുതെന്ന് 
ആഗ്രഹിക്കുമ്പോഴും പീഡനങ്ങളുടെ കഥകൾ പിന്നേയും കേൾ
ക്കുന്നു.ഈ വിധി അത്തരം സംഭവങ്ങളുടെ എണ്ണം കുറക്കുമെ
ന്നെങ്കിലും വിശ്വസിക്കട്ടെ.   

Sunday, November 6, 2011

പ്രിയ കവിയുടെ സന്നിധിയിൽ

                                       അനുഗ്രഹം തേടി മോഹപ്പക്ഷി